Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_right20000 രൂപക്ക് മുകളിൽ...

20000 രൂപക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ സമാന തുക പിഴ; സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിലുള്ള ഇടപാടുകൾക്കും ബാധകം

text_fields
bookmark_border
20000 രൂപക്ക് മുകളിൽ പണമായി കടം വാങ്ങിയാൽ സമാന തുക പിഴ; സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിലുള്ള ഇടപാടുകൾക്കും ബാധകം
cancel

സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ കടം പണമായി വാങ്ങുമ്പോൾ നിശ്ചിത പരിധി ലംഘിച്ചാൽ ഇനി കനത്ത പിഴ നൽകേണ്ടി വരും. 20,000 രൂപയോ അതിൽ കൂടുതലോ തുക പണമായി കടം വാങ്ങാനോ തിരിച്ചടക്കാനോ പാടില്ലെന്നാണ് ആദായനികുതി നിയമം. ഈ നിയന്ത്രണം സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇടയിലുള്ള ഇടപാടുകൾക്കും ബാധകമാണ്.

നിയമലംഘനം നടന്നാൽ, കടം വാങ്ങിയ തുകക്ക് തുല്യമായ തുക പിഴയായി നൽകേണ്ടി വരും. ഉദാഹരണത്തിന്, ഒരാൾ 1 ലക്ഷം രൂപ പണമായി കടം വാങ്ങിയാൽ, പിഴയായി ഒരു ലക്ഷം രൂപ തന്നെ നൽകേണ്ടി വരും. ഇത്തരം നടപടികളിൽ നിന്ന് ഒഴിവാകാൻ, നിശ്ചിത പരിധിക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്ക് ട്രാൻസ്ഫർ, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ മാർഗങ്ങൾ വഴി മാത്രമേ നടത്താവൂ എന്ന് വിഭവാങ്കൽ അനുകൂൽകര പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർഥ് മൗര്യ വ്യക്തമാക്കുന്നു.

വായ്പ നൽകുന്നവരെയും വാങ്ങുന്നവരെയും പരിശോധിക്കും

നിശ്ചിത പരിധി ലംഘിച്ചാൽ വായ്പ നൽകുന്നവരെയും വാങ്ങുന്നവരെയും ആദായനികുതി വകുപ്പ് പരിശോധിക്കും. വായ്പ നൽകിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വായ്പ നൽകുന്നയാളോട് ചോദ്യം ചെയ്യും. എന്നാൽ പിഴയുടെ പ്രധാന ബാധ്യത കടം വാങ്ങിയ ആൾക്കാണ്. ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ വാങ്ങുന്ന പണത്തിന് ഈ നിബന്ധനകൾ ബാധകമല്ല എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 269SS പ്രകാരം, വായ്പ നൽകുന്നത് കുടുംബാംഗമാണോ സുഹൃത്താണോ എന്നത് പരിഗണിക്കാതെ തന്നെ നിയമം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയന്ത്രണം ബാധകമാകുന്ന സാഹചര്യങ്ങൾ

  • ഒറ്റത്തവണയായി 20,000 രൂപയോ അതിൽ കൂടുതലോ തുക വായ്പയായോ നിക്ഷേപമായോ സ്വീകരിക്കുമ്പോൾ.
  • പുതിയ തുക സ്വീകരിക്കുന്ന തീയതിയിൽ, അതേ വ്യക്തിയിൽ നിന്ന് നേരത്തെ വാങ്ങിയ തുകയുടെ ബാലൻസ് 20,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ.
  • നേരത്തെ വാങ്ങിയതും പുതിയതായി വാങ്ങിയതുമായ തുകകൾ കൂട്ടിയാൽ 20,000 രൂപയിൽ കൂടുകയാണെങ്കിൽ.

20,000 രൂപയും 2 ലക്ഷം രൂപയും തമ്മിലുള്ള വ്യത്യാസം

ആദായനികുതി നിയമത്തിലെ സെക്ഷൻ 269SS പ്രകാരം 20,000 രൂപയുടെ പരിധി വായ്പകൾക്കും നിക്ഷേപങ്ങൾക്കും മാത്രമാണ് ബാധകം. എന്നാൽ സെക്ഷൻ 269ST പ്രകാരം 2 ലക്ഷം രൂപയുടെ പരിധി കൂടുതൽ വിപുലമാണ്. ഒരു ദിവസം ഒരാളിൽ നിന്ന് പണമായി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ സ്വീകരിക്കുന്നത് ഇത് തടയുന്നു. റിയൽ എസ്റ്റേറ്റ്, സ്വർണക്കച്ചവടം, കൺസൾട്ടൻസി തുടങ്ങി ഏത് തരത്തിലുള്ള ഇടപാടുകൾക്കും ഇത് ബാധകമാണ്.

ആദായനികുതി വകുപ്പ് എങ്ങനെ ട്രാക്ക് ചെയ്യുന്നു?

ആദായനികുതി പരിശോധനകൾ, ബാങ്ക് നിക്ഷേപങ്ങളുടെ വിശകലനം, സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത്, ബിസിനസ് ഓഡിറ്റുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകൾ, വാർഷിക വിവര റിപ്പോർട്ടുകൾ എന്നിവയിലൂടെ ഇത്തരം ഇടപാടുകൾ കണ്ടെത്താൻ വകുപ്പിന് സാധിക്കും. വായ്പ നൽകുന്നയാളും വാങ്ങുന്നയാളും കണക്കുകൾ തമ്മിൽ പൊരുത്തക്കേട് വന്നാൽ പിഴ നടപടികൾ ഉണ്ടാകും. വായ്പയുടെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കനത്ത പിഴ നേരിടേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltyincome taxlending moneyborrowing
News Summary - If you borrow more than Rs 20,000 in cash, you will be fined the same amount
Next Story