Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപെട്രോൾ-ഡീസൽ...

പെട്രോൾ-ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു

text_fields
bookmark_border
പെട്രോൾ-ഡീസൽ നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി; മോദി സർക്കാർ നികുതി നിരക്കുകളും വർധിപ്പിച്ചു
cancel

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി. ധനമന്ത്രി നിർമ്മല സീതാരാമനാണ് പാർലമെന്‍റിനെ ഇക്കാര്യം അറിയിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പെട്രോളിനും ഡീസലിനുമുള്ള തീരുവകളും വർധിപ്പിച്ചിരുന്നു. പെട്രോളിനുള്ള എക്സൈസ് തീരുവ 2018ൽ ലിറ്ററിന് 19.48 രൂപയായിരുന്നു. 2021ൽ ഇത് 27.90 രൂപയാക്കി വർധിപ്പിച്ചു. ഡീസൽ തീരുവ 15.33 രൂപയിൽ നിന്നും 21.80 രൂപയായാണ് വർധിപ്പിച്ചത്.

കേന്ദ്രസർക്കാർ 2018-19ൽ 2,10,282 കോടിയും 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 2,19,750, 3,71,908 കോടിയുമാണ് നികുതിയായി പിരിച്ചെടുത്തത്. ഈ വർഷം നവംബറിൽ പെട്രോളിേന്‍റയും ഡീസലിേന്‍റയും എക്സൈ് തീരുവ അഞ്ച് രൂപയും 10 രൂപയും കുറച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharaman
News Summary - Government Earned ₹ 8 Lakh Crore From Taxes On Fuels In Last 3 Years
Next Story