Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപുതിയ പെൻഷൻ പദ്ധതിക്ക്...

പുതിയ പെൻഷൻ പദ്ധതിക്ക് പി.എഫ് നീക്കം; 'ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ' അട്ടിമറിക്കാനെന്ന് ആശങ്ക

text_fields
bookmark_border
പുതിയ പെൻഷൻ പദ്ധതിക്ക് പി.എഫ് നീക്കം; ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ അട്ടിമറിക്കാനെന്ന് ആശങ്ക
cancel

ന്യൂഡൽഹി: സംഘടിത മേഖലയിൽ 15,000 രൂപക്കു മുകളിൽ മാസശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കായി പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നീക്കം. കൂടുതൽ നിക്ഷേപമുള്ള ജീവനക്കാർക്ക് അതിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഒരുങ്ങുന്നത്. ഇത് ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ എന്ന ആവശ്യം അട്ടിമറിക്കാനാണെന്ന ആശങ്കയിലാണ് ജീവനക്കാർ.

ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന് നേരത്തെ കേരള ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഇ.പി.എഫ്.ഒയും കേന്ദ്ര സർക്കാറും നൽകിയ ഹരജികൾ സുപ്രീം കോടതിയിൽ നിലനിൽക്കേയാണ് പുതിയ നീക്കം. പെൻഷൻ തുക ഉയർത്താൻ പദ്ധതിയുണ്ടാക്കിയെന്ന് കാണിച്ച് സുപ്രീംകോടതിയിൽ കേസ് ദുർബലപ്പെടുത്താനാണ് ഇതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ശമ്പളവും സേവനകാലയളവും പരിഗണിക്കാതെ നിക്ഷേപം മാത്രം പരിഗണിക്കുന്നത് പി.എഫ് പെൻഷന്റെ പ്രസക്തി തന്നെ നഷ്ടമാകാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

''ഇ.പി.എഫ്.ഒ അംഗങ്ങളിൽ ഉയർന്ന വിഹിതം അടക്കുന്നവർക്ക് ഉയർന്ന പെൻഷൻ പദ്ധതി വേണമെന്ന ആവശ്യം നിലവിലുണ്ട്. അതിനാൽ, മാസശമ്പളം 15,000 നു മുകളിലുള്ളവർക്കായി പുതിയ പെഷൻഷൻ പദ്ധതി സജീവ പരിഗണനയിലാണ്'' -എന്നാണ് ഇ.പി.എഫ്.ഒ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനു (ഇ.പി.എസ് 95) കീഴിലുള്ളവരായിരിക്കണം എന്ന വ്യവസ്ഥ നിർബന്ധമാക്കാതെയാകും പദ്ധതിയെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ സൂചന നൽകുന്നു. സംഘടിത മേഖലയിൽ, സേവനത്തിന്റെ ആരംഭത്തിൽ അടിസ്ഥാന ശമ്പളം (ബേസിക് പേയും ഡി.എയും ചേർത്തുള്ളത്) 15,000 രൂപ വരെയുള്ളവരെ ഇ.പി.എസ് 95 പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. മാർച്ച് 11ന് ഗുവാഹതിയിൽ ചേരുന്ന, ഇ.പി.എഫ്.ഒയുടെ ഉന്നതാധികാര സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.

ഇതുസംബന്ധിച്ച് രൂപവത്കരിച്ച ഉപസമിതി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. ഇ.പി.എഫ്.ഒ അംഗങ്ങളിൽ 15,000ത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവർ നിലവിൽ കുറഞ്ഞ വിഹിതം അടക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFOpf pension
News Summary - EPFO Mulls New Pension Scheme For Formal Workers Above ₹ 15,000 Basic Wage Band
Next Story