കോവിഡ് പ്രതിസന്ധി; മോസില്ല 250 ജീവനക്കാരെ പിരിച്ചുവിട്ടു
text_fieldsന്യൂഡൽഹി: സ്വതന്ത്ര വെബ് ബ്രൗസർ മോസില്ല ഫയർഫോക്സ് 250 ജീവനക്കാരെ പിരിച്ചുവിട്ടു. തായ്വാനിലെ പ്രവർത്തനം അവസാനിപ്പിക്കാനുമാണ് കമ്പനിയുടെ തീരുമാനം. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം വലച്ചതാണ് കാരണം.
'ഇൻറർനെറ്റിനും മോസില്ലക്കും മാറ്റം വരുന്ന കാലഘട്ടമാണിത്. മോസില്ല ഫയർേഫാക്സിെൻറ സുപ്രധാന പുനഃസംഘടന പ്രഖ്യാപിച്ചു. പരമ്പരാഗത രീതികളിൽനിന്ന് മാറി കൂടുതൽ വേഗതയോടെയും വൈദഗ്ധ്യത്തോടെയും പ്രവർത്തിക്കുകയും കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും' മോസില്ല സി.ഇ.ഒ മിച്ചെൽ ബക്കർ പറയുന്നു.
പുനസംഘടനയിൽ വരുന്ന മാറ്റങ്ങളെ തുടർന്ന് കമ്പനിയിലെ 250 ജീവനക്കാരെ ഒഴിവാക്കുന്നു. ഇൗ ജീവനക്കാരുടെയും കഠിനപ്രയത്നത്തിെൻറ ഫലമാണ് മോസില്ലയുടെ ഇന്നത്തെ വിജയമെന്നും കോവിഡിന് മുമ്പുള്ള പ്രവർത്തനങ്ങൾ ഇനി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിേചർത്തു. കോവിഡ് ശക്തിപ്രാപിക്കുന്നതിന് മുമ്പ് ജനുവരിയിൽ മോസില്ല 70 പേരെ കമ്പനിയിൽനിന്ന് ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.