ഇസാഫിൽ യൂസുഫലിക്ക് 85 കോടി നിക്ഷേപം
text_fieldsകൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിെൻറ 4.99 ശതമാനം ഒാഹരി സ്വന്തമാക്കി. ഇതിന് 85.54 കോടിയാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഇതോടെ കേരളം ആസ്ഥാനമായ എല്ലാ ബാങ്കിലും നിക്ഷേപമുള്ള വ്യവസായിയായി യൂസുഫലി. ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളിൽ യൂസുഫലിക്ക് നിക്ഷേപമുണ്ട്.
കൊച്ചി ആസ്ഥാനമായ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ ഡി.ബി.എഫ്.എസിൽ 6.9 ശതമാനം ഒാഹരിക്ക് ഉടമയാണ് യൂസുഫലി. മെച്ചപ്പെട്ട വളർച്ചസാധ്യത മുന്നിൽക്കണ്ടാണ് ഇസാഫ് ബാങ്കിൽ നിക്ഷേപം നടത്തുന്നതെന്ന് യൂസുഫലി പറഞ്ഞു. ബ്രിട്ടനിലെ ബക്കിങ്ഹാമിൽ 700 കോടി ചെലവിൽ ഭക്ഷ്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്. അടുത്തവർഷം നവംബറിൽ പ്രവർത്തനം തുടങ്ങും.
വിവിധ രാജ്യങ്ങളിലെ 154 ലുലു മാളുകളിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെനിന്നാകും കയറ്റിയയക്കുക. ഗ്രൂപ്പിെൻറ ഇന്ത്യയിലെ ആസ്ഥാന മന്ദിരത്തിെൻറ നിർമാണം എറണാകുളം മറൈൻ ഡ്രൈവിൽ നടന്നുവരുകയാണ്. തിരുവനന്തപുരത്തെ ലുലു മാൾ, തൃശൂർ തൃപ്രയാറിലെ വൈമാൾ എന്നിവ വൈകാതെ പ്രവർത്തനം ആരംഭിക്കും. എറണാകുളം കാക്കനാട് ഇൻഫോപാർക്കിൽ ലുലുവിെൻറ രണ്ടാമത് സൈബർ ടവർ കഴിഞ്ഞ 10നാണ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.