കേന്ദ്രബജറ്റിന് പിന്നാലെ സ്വർണവില കുതിച്ചുയർന്നു
text_fieldsകൊച്ചി: രണ്ടാം മോദി സർക്കാറിെൻറ കന്നി ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതിനുപിന്നാെല സ്വർണവി ലയിൽ വൻ വർധന. പവന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 25,680 രൂപയിലാണ് എത്തിനിൽക്കുന്നത്. ഗ്രാമിന് 3210 രൂപ.
സ്വർണ ത്തിെൻറ കസ്റ്റംസ് തീരുവ 2.5 ശതമാനം വർധിപ്പിച്ച് 12.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് 10 ശതമാനമായി രുന്നു. ബജറ്റിന് തൊട്ടുപിന്നാെല സ്വർണവില കൂടാൻ കാരണമിതാണ്. വെള്ളി, രത്നം എന്നിവയുടെ വിലയിലും വ്യത്യാസമുണ്ട്. അടുത്ത ദിവസങ്ങളിലും സ്വർണവില വർധനവുണ്ടാകുമെന്ന് ഓൾ കേരള ഗോൾഡ് മർച്ചൻറ്സ് അസോ. രക്ഷാധികാരിയും ഭീമ ഗോൾഡ് എം.ഡിയുമായ ബി. ഗിരിരാജൻ പറഞ്ഞു.
ബജറ്റ് ദിനമായ വെള്ളിയാഴ്ച ഉച്ചവരെ വില നിശ്ചയിക്കാത്തതിനാൽ സ്വർണവിൽപന നടന്നില്ല. ഉച്ചക്കുശേഷമാണ് 25,680 രൂപയായി സ്വർണവ്യാപാരികൾ പ്രഖ്യാപിച്ചത്. ജൂൺ 25നും സ്വർണവില 25,680ൽ എത്തിയിരുന്നു. ഫെബ്രുവരി 20ന് പവെൻറ വില കാൽലക്ഷം കടന്ന് 25,160 ആയി. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് സ്വർണവിലയിൽ പ്രതിഫലിക്കാറുള്ളത്.
അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥയെത്തുടർന്നാണ് മഞ്ഞലോഹത്തിെൻറ വിലയിൽ കുതിപ്പുണ്ടായത്.നിലവിൽ സ്വർണവ്യാപാരം കാര്യമായ തോതിൽ നടക്കുന്നില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. നേരത്തേ ബുക്ക് ചെയ്തവർ മാത്രമേ വാങ്ങാനെത്തുന്നുള്ളൂ. സ്വർണം വിൽക്കാനെത്തുന്നവരാണ് ഏറെയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത് കൂട്ടും
നെടുമ്പാശ്ശേരി: ബജറ്റിൽ സ്വർണത്തിെൻറ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കള്ളക്കടത്ത് കൂടാൻ ഇടയാക്കിയേക്കുമെന്ന് ആശങ്ക. നിലവിൽ സ്വർണത്തിന് 10 ശതമാനമാണ് ഇറക്കുമതി തീരുവ. ഇത് 12.5 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. നേരത്തേ ഇറക്കുമതി തീരുവ നാല് ശതമാനമായിരുന്നപ്പോൾ കാര്യമായ കള്ളക്കടത്തുണ്ടായിരുന്നില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. തീരുവ വർധിക്കുന്നതിനനുസരിച്ച് കള്ളക്കടത്തുവഴിയുള്ള ലാഭവും വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.