ചൈനീസ് ആപ് നിരോധനം; ടിക്ടോകിൻെറ മാതൃകമ്പനിക്ക് നഷ്ടം 600 കോടി ഡോളർ
text_fieldsബെയ്ജിങ്: ഇന്ത്യയിൽ ചൈനീസ് ആപുകൾക്ക് നിരോധനമേർപ്പെടുത്തിയതോടെ ടിക്ടോകിൻെറ മാതൃകമ്പനിയായ ബൈറ്റ്ഡാൻഡിൻെറ നഷ്ടം 600കോടി ഡോളർ. ആഗോളഭീമൻമാരായ ബൈറ്റ്ഡാൻസിൻെറ മൂന്ന് ആപുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. ജനപ്രിയ ആപ്ലിക്കേഷനുകളായ ടിക്ടോക്, ഹലോ കൂടാതെ വിഗോ വിഡിയോയും നിരോധിച്ചവയിൽ ഉൾപ്പെടും.
ടിക്ടോകിനാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടിവരിക. ചൈനക്ക് പുറത്ത് ടിക്ടോകിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ലോകത്ത് ടിക്ടോക് ഉപഭോക്താക്കളിൽ 30.3 ശതമാനവും ഇന്ത്യയിലാണ്. വരും ദിവസങ്ങളിൽ നഷ്ടം ഇതിൻെറ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ബൈറ്റ്ഡാൻസിന് 2000ത്തിൽ അധികം തൊഴിലാളികളാണുള്ളത്.
ടിക്ടോക്, യു.സി ബ്രൗസർ, എക്സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്ന് ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് 59 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ടെൻസെൻറ് കമ്പനിയുടെ വിചാറ്റ് ആപ് ഉൾെപ്പടെ അഞ്ചു ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്. ആലിബാബയുടെ ബൈദുയും നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.