നികുതി ഉദ്യോഗസ്ഥർക്കെതിരെ വ്യാപാരികളുടെ നോട്ടീസ്; പൊലീസ് അന്വേഷിക്കുന്നു
text_fieldsകൊച്ചി: കച്ചവടസ്ഥാപനങ്ങളിൽനിന്ന് ഉപഭോക്താക്കൾക്ക് ശരിയായ ബില്ല് നൽകുന്നു ണ്ടോ എന്നറിയാൻ ‘ടെസ്റ്റ് പർച്ചേസ്’ നടത്തുന്ന ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കാൻ ആഹ്വാ നം ചെയ്യുന്ന വ്യാപാരികളുടെ വിവാദ നോട്ടീസിനെക്കുറിച്ച് പൊലീസ് അന്വേഷണം. നോട്ടീസ ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചരക്ക് സേവന നികുതി (ജി.എസ്.ടി) കമീഷണർ അടി യന്തര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് നട പടി. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂനിറ്റിെൻറ വിവാദ നോട്ടീസിനെക്കുറിച്ച് ഇടുക്കി പൊലീസാണ് അന്വേഷിക്കുന്നത്.
ജി.എസ്.ടി ഉദ്യോഗസ്ഥർ ഉപഭോക്താക്കൾ എന്ന നിലക്ക് എത്തിയോ മറ്റുള്ളവർ വഴിയോ ഉൽപന്നം വാങ്ങുകയും ബില്ല് നൽകുന്നില്ലെങ്കിൽ വ്യാപാരിക്ക് പിഴ ചുമത്തുകയും ചെയ്യുന്നതാണ് ടെസ്റ്റ് പർച്ചേസ്. ഇത്തരം പരിശോധനക്ക് കടയിലെത്തുന്നവരെ തടഞ്ഞുവെച്ച് ആളെ കൂട്ടിയശേഷം നേതൃത്വത്തെ ബന്ധപ്പെടണമെന്നും പിഴ അടക്കരുതെന്നും ഇതിെൻറ പേരിെല എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുമെന്നുമാണ് വ്യാപാരികളുടെ നോട്ടീസിെൻറ ഉള്ളടക്കം.
ടെസ്റ്റ് പർച്ചേസിന് നിയോഗിക്കപ്പെടുന്നവർ കടയിലെത്തി ധിറുതിയിൽ സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ പുറത്ത് കാത്തുനിൽക്കുന്ന ഉദ്യോഗസ്ഥരെ കൂട്ടിയെത്തി വൻതുക പിഴ ചുമത്തുകയാണെന്നും അവർ ആരോപിക്കുന്നു. നോട്ടീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ജി.എസ്.ടി കമീഷണർ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകിയത്. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിന് ടെസ്റ്റ് പർച്ചേസ് നടത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് കമീഷണറുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയാൻ ആഹ്വാനം ചെയ്യുന്ന നോട്ടീസ് നിയമവിരുദ്ധമാണ്.
നികുതിവരുമാനത്തെ ദോഷകരമായി ബാധിക്കുന്നതും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതുമാണ് വ്യാപാരികളുെട നടപടിയെന്നും കത്തിലുണ്ട്. ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം അസി. കമീഷണറുടെ പരാതി ലഭിച്ചതായും അന്വേഷണത്തിന് തൊടുപുഴ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇടുക്കി എസ്.പി ടി. നാരായണൻ അറിയിച്ചു. നോട്ടീസ് ശ്രദ്ധയിൽപെട്ടതായും തിങ്കളാഴ്ച കോഴിക്കോട് നടക്കുന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ ഇതുസംബന്ധിച്ച് ഇടുക്കി ജില്ല പ്രസിഡൻറിനോട് വിശദീകരണം തേടുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ‘മാധ്യമ’ത്തോട് പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.