നഷ്ടത്തിൽ നിന്ന് കരകയറാതെ എസ്.ബി.െഎ
text_fieldsന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ എസ്.ബി.െഎക്ക് 4,876 കോടിയുടെ നഷ്ടം. ഇതോടെ തുടർച്ചയായി മൂന്ന് പാദങ്ങളിലും എസ്.ബി.െഎ നഷ്ടം രേഖപ്പെടുത്തി. കിട്ടാകടം തന്നെയാണ് ഇക്കുറിയും ബാങ്കിന് തിരിച്ചടിയായത്. വരുമാനം വർധിച്ചുവെങ്കിലും കിട്ടാകടം കൂടിയതോടെ എസ്.ബി.െഎ പ്രതിസന്ധിയിലാവുകയായിരുന്നു.
സാമ്പത്തിക എജൻസികൾ പ്രതീക്ഷിച്ചതിലും കൂടുതലാണ് എസ്.ബി.െഎക്ക് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം. തോംസൺ റോയിേട്ടഴ്സ് േപാലുള്ള എജൻസികൾ എസ്.ബി.െഎക്ക് 171 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ എസ്.ബി.െഎ ലാഭമുണ്ടാക്കിയിരുന്നു.
അതേ സമയം, എസ്.ബി.െഎയുടെ വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 58,813 കോടിയാണ് എസ്.ബി.െഎയുടെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 55,941കോടിയായിരുന്നു. എന്നാൽ, കിട്ടാകടം ബാങ്കിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇൗ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 19,499 കോടിയാണ് എസ്.ബി.െഎയുടെ കിട്ടാകടം. കഴിഞ്ഞ വർഷം ഇത് 9,051 കോടിയായിരുന്നു. എസ്.ബി.െഎയുടെ ആകെ വായ്പയുടെ 10.69 ശതമാനവും കിട്ടാകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.