ജിയോ ഫോൺ കച്ചവടത്തിന് എസ്.ബി.െഎ ഒാഫർ
text_fieldsതൃശൂർ: ജിയോ പേമെൻറ് ബാങ്കിലെ ജൂനിയർ പങ്കാളിത്തത്തിനു പിന്നാലെ റിലയൻസിന് പരവതാനി വിരിച്ച് വീണ്ടും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ. ജിയോ ഫോൺ കച്ചവടം കൊഴുപ്പിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.െഎ രാജ്യത്തെ വൻകിട സ്വകാര്യ കുത്തകക്ക് വിടുപണി ചെയ്യുന്നത്. ബാങ്ക് ഇടപാടുകാർക്ക് ജിയോ ഫോൺ വാങ്ങാൻ പ്രത്യേക ഒാഫറാണ് എസ്.ബി.െഎ വാഗ്ദാനം. ഇരു സ്ഥാപനങ്ങളും ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. ഇതിനായി എസ്.ബി.െഎയുടെ ഡിജിറ്റൽ ബാങ്കിങ് ആപ്പ് ആയ ‘യോനോ’ റിലയൻസിെൻറ ‘മൈജിയോ’യുമായി കൈകോർക്കും.
ജിയോ പേമെൻറ് ബാങ്കിൽ എസ്.ബി.െഎക്ക് 30 ശതമാനം വിഹിതമുണ്ട്. രാജ്യത്ത് ബാങ്കിങ് സൗകര്യം എത്താത്ത പ്രദേശങ്ങളിൽ റിയലൻസിെൻറ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അത് എത്തിക്കാനാകുമെന്നാണ് പങ്കാളിത്തത്തിന് എസ്.ബി.െഎ പറയുന്ന ന്യായം. സമാന വിശദീകരണമാണ് ഡിജിറ്റൽ ബന്ധത്തിനും നൽകുന്നത്. ജിയോ പേമെൻറ് ബാങ്കിെൻറ ഭാഗമായതിന് എസ്.ബി.െഎക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. എന്നാൽ, അത് വകവെക്കാതെ റിലയൻസിെൻറ ഏറ്റവും പുതിയ ഫൈബർ നെറ്റ്വർക്ക് രാജ്യവ്യാപകമായി ബാങ്കുകളിൽ സ്ഥാപിക്കാനുള്ള നീക്കവും നടന്നു. ജീവനക്കാരിൽനിന്ന് ഉൾപ്പെടെ ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് അത് ദുർബലമാക്കിയത്. രാജ്യത്ത് ഏറ്റവുമധികം ശാഖകളുള്ള എസ്.ബി.െഎയെ കൂട്ടുപിടിച്ച് തങ്ങളുടെ ബിസിനസ് താൽപര്യങ്ങൾ ചുളുവിൽ നടപ്പാക്കുകയാണ് റിലയൻസ് ചെയ്യുന്നതെന്നും ഭാവിയിൽ ഇത് എസ്.ബി.െഎക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നും ബാങ്കിങ് രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
22,414 ശാഖയും 35 രാജ്യങ്ങളിലായി 206 അന്താരാഷ്ട്ര ഒാഫിസുമുള്ള എസ്.ബി.െഎക്ക് 42.40 കോടി അക്കൗണ്ടുകളും 27 ലക്ഷം കോടി രൂപയലധികം നിക്ഷേപവും 34 ലക്ഷം കോടിയിലധികം ആസ്തിയുമുണ്ട്. ബിസിനസ് കൂട്ടുകെട്ടിലൂടെ എസ്.ബി.െഎ ഉപഭോക്താക്കളുടെ വിവരങ്ങളത്രയും റിലയൻസിെൻറ ൈകയിലെത്തുമെന്നും അതിലെ വൻകിട ഇടപാടുകാർ റിലയൻസ് പേമെൻറ് ബാങ്കിലേക്ക് ആകർഷിക്കപ്പെടാൻ വഴിയൊരുങ്ങുമെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.