ന്യൂഡല്‍ഹി: ആധാറിനെതിെര ആസൂത്രിത നീക്കം നടക്കുന്നുെണ്ടന്ന് മുൻ യു.െഎ.ഡി.എ.െഎ ചെയർമാൻ നന്ദൻ നിലേകനി. ബെംഗളൂരുവിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാർ സംവിധാനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിത പ്രചാരണം നടക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ആധാർ വിവരങ്ങൾ ശക്തമായ സുരക്ഷാ വലയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവ തകർത്ത് വിവരങ്ങൾ ചോർത്തുക എന്നത് എളുപ്പമല്ലെന്നും നിലേകനി പറഞ്ഞു.
119 കോടി ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. 5.5 കോടി ആളുകള്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചു. 95000 കോടി രൂപയാണ് ഡയറക്ട് ബെനഫിറ്റ് പദ്ധതി പ്രകാരം ഇൗ അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണെന്ന കേസില്‍ നിന്ന് ആധാറിനെ സുപ്രീംകോടതി ഒഴിവാക്കുമെന്ന കാര്യത്തില്‍ നിലേകാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആധാറിെൻറ 12 അക്ക നമ്പർ നൽകുന്നതിനു പകരം വെർച്വൽ െഎ.ഡി സംവിധാനം ഏർപ്പെടുത്തുന്നത് സ്വാഗതം ചെയ്യാവുന്നതാണെന്നും നിലേകനി പറഞ്ഞു.