പ്രഖ്യാപനത്തിലല്ല, പ്രവൃത്തിയിലാണ് വിശ്വാസം –എം.എ. യൂസുഫലി
text_fieldsകൊച്ചി: പ്രഖ്യാപനത്തിലല്ല, പ്രവൃത്തിയിലാണ് തനിക്ക് വിശ്വാസമെന്ന് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി. നടപ്പാകുമെന്ന് ഉറപ്പുള്ള കാര്യങ്ങളേ പ്രഖ്യാപിക്കാറുള്ളൂ. പ്രഖ്യാപിച്ചാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നടപ്പാക്കാൻ ശ്രമിക്കും. ഇന്ത്യയിൽ 14,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന ലുലു ഗ്രൂപ്പിെൻറ പ്രഖ്യാപനം ഘട്ടംഘട്ടമായി നടപ്പാക്കിവരുകയാണ്. ബോൾഗാട്ടിയിലെ ലുലു അന്താരാഷ്ട്ര കൺവെൻഷൻ സെൻററിെൻറ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് യൂസുഫലി അനുഭവങ്ങളും ഭാവിപദ്ധതികളും കേരളത്തെക്കുറിച്ച സങ്കൽപങ്ങളും പങ്കുവെച്ചത്.
വിവാദങ്ങൾ കരുത്തേകി
വിവാദങ്ങൾ ശക്തമായപ്പോൾ ഒരു ഘട്ടത്തിൽ ബോൾഗാട്ടി പദ്ധതിയിൽനിന്ന് പിന്മാറാൻ ആലോചിച്ചു. എന്നാൽ, പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കരുതെന്ന് പറഞ്ഞവരായിരുന്നു വിമർശകെരക്കാൾ കൂടുതൽ. പിന്മാറിയാൽ ലോകത്തിൽ എല്ലായിടത്തും നിക്ഷേപം നടത്തുന്ന തനിക്ക് സ്വന്തം നാട്ടിൽ ഒരു സംരംഭം തുടങ്ങാനായില്ല എന്ന സന്ദേശമാകും ലോകത്തിന് നൽകുക. അത് ഭാവിതലമുറയോടുള്ള നീതികേടുകൂടിയാകും. ഇതോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടിവരുമെന്ന് ചിന്തിച്ചപ്പോൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ കരുത്ത് ലഭിച്ചു. 3000 കോടി മുതൽമുടക്കുള്ള ലുലുമാളിനുവേണ്ടി താൻ രണ്ട് സെൻറ് കൈയേറിയെന്ന് പറഞ്ഞ് ചിലർ വിവാദമുണ്ടാക്കിയത് വേദനിപ്പിച്ചു. തനിക്ക് രാഷ്ട്രീയം അറിയില്ല. സാമ്പത്തിക വിദഗ്ധനുമല്ല.
കേരളത്തെ ഉപേക്ഷിച്ചിട്ടില്ല
ലാഭം നോക്കിയല്ല ബോൾഗാട്ടി പദ്ധതി തുടങ്ങുന്നത്. താൻ തുടങ്ങുന്ന ഏറ്റവും നല്ല സംരംഭം സ്വന്തം നാട്ടിൽതന്നെ വേണമെന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഏത് രാജ്യത്തുപോയാലും കേരളത്തിെൻറ മാനവവിഭവശേഷിയെക്കുറിച്ചും പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും താൻ പറയും.
കേരളം ഷോപ്പിങ് ഡെസ്റ്റിനേഷൻ ആകുന്നതിൽ സന്തോഷമുണ്ട്. കൊച്ചിയിലെ ലുലു മാളാണ് ഇതിന് തുടക്കമിട്ടത്. താൻ ലോകത്തിെൻറ എല്ലാ ഭാഗത്തും നിക്ഷേപം നടത്താറുണ്ട്. കേരളത്തെ ഉപേക്ഷിച്ചിട്ടില്ല. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന കാഴ്ചപ്പാടില്ല. അങ്ങനെയാണെങ്കിൽ ലുലുമാൾ തുടങ്ങില്ലായിരുന്നു.
ബോൾഗാട്ടി പദ്ധതിയുടെ സാധ്യതകൾ
മറ്റ് രാജ്യങ്ങെളക്കാൾ കുറഞ്ഞ ചെലവിൽ ബോൾഗാട്ടിയിലെ കൺവെൻഷൻ സെൻററിൽ സമ്മേളനങ്ങൾ നടത്താനാകും. വിവിധ രാജ്യങ്ങളിൽനിന്ന് വിമാനമാർഗം എത്താനുള്ള സൗകര്യം കൊച്ചിയുടെ നേട്ടമാണ്. സമ്മേളനങ്ങൾക്ക് വരുന്നവർക്ക് ഒഴിവുസമയം സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും ബോട്ടിങ് നടത്താനും പ്രകൃതിഭംഗി ആസ്വദിക്കാനും ഉപയോഗിക്കാമെന്ന സവിശേഷതയും കൊച്ചിക്കുണ്ട്. രാജ്യാന്തര സമ്മേളനങ്ങൾക്ക് കൊച്ചി വേദിയാകുേമ്പാൾ പൊതുഗതാഗത, വ്യാപാര മേഖലകൾക്കും വിമാനത്താവളത്തിനുമെല്ലാം അതിെൻറ ഗുണം കിട്ടും. ഇത് കേരളത്തിെൻറ സമ്പദ്വ്യവസ്ഥക്ക് ഉണർവേകും.
ഭാവി പദ്ധതികൾ
കാക്കനാട് ഇൻഫോ പാർക്കിൽ 10,000 പേർക്ക് ജോലി ചെയ്യാവുന്ന സൈബർ ടവർ രണ്ട് മാസത്തിനകം പൂർത്തിയാകും. തിരുവനന്തപുരം ലുലുമാളും പൂർത്തിയായിവരുകയാണ്. തൃശൂരിലെ കൺവെൻഷൻ സെൻറർ വിപുലീകരിക്കും. നാട്ടികയിൽ ഷോപ്പിങ് കേന്ദ്രം ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങും. വിശാഖപട്ടണം, ഹൈദരാബാദ്, ലഖ്നോ എന്നിവിടങ്ങളിൽ ഷോപ്പിങ് മാളുകളും തെലങ്കാനയിൽ ഭക്ഷ്യസംസ്കരണ യൂനിറ്റും വൈകാതെ തുടങ്ങും. ബ്രിട്ടനിൽ സാന്നിധ്യം ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. 2020നുമുമ്പ് ഗൾഫ് രാജ്യങ്ങൾ, ഇൗജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 20 ഹൈപർ മാർക്കറ്റുകൾ തുറക്കും. 2020 ആകുേമ്പാഴേക്കും ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന മലയാളികൾ 30,000 ആകും.
അടിസ്ഥാന സൗകര്യവികസനം
കേരളത്തിന് മനുഷ്യവിഭവശേഷിയും പ്രകൃതിവിഭവങ്ങളും ധാരാളമുണ്ട്. എന്നാൽ, അടിസ്ഥാനസൗകര്യ വികസനത്തിൽ ഇനിയും മുന്നേറാനുണ്ട്.
അത് ഏതെങ്കിലും സർക്കാർ വിചാരിച്ചാൽ ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല. കൂട്ടായ പ്രവർത്തനമാണ് ആവശ്യം. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നുതന്നെയാണ് വിശ്വാസം.
ഗൾഫിെൻറ ഭാവി
എണ്ണവില ഇടിഞ്ഞാലും ഇത് നികത്താനുള്ള വരുമാനം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിക്ഷേപത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് അവർക്ക് ഭീഷണിയില്ല. ഗൾഫിലെ യുവതലമുറ വിദ്യാഭ്യാസമേഖലയിൽ മുന്നേറുകയാണ്. ഇവർക്ക് സ്വന്തം നാട്ടിൽ തൊഴിൽ നൽകേണ്ടിവരുേമ്പാൾ നമ്മുടെ ആളുകളെ ബാധിക്കും. അവർക്ക് നമ്മുടെ നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.