റദ്ദാക്കിയ പാസ്പോർട്ടുമായി നീരവ് മോദി മൂന്നു രാജ്യങ്ങൾ സന്ദർശിച്ചു–ഇൻറർപോൾ
text_fieldsന്യൂഡൽഹി: ഇന്ത്യ പാസ്പോർട്ട് റദ്ദാക്കിയ ശേഷവും വജ്ര രാജാവ് നീരവ് മോദി മൂന്നു രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് ഇൻറർപോൾ ഇന്ത്യയിലെ അന്വേഷണ ഏജൻസികളെ അറിയിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 28,484 കോടി രൂപയുടെ വെട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ പാസ്പോർട്ട് ഫെബ്രുവരി 24നാണ് റദ്ദാക്കിയത്. മാർച്ച് 15, 28, 30, 31 തീയതികളിലായി അയാൾ മൂന്നു രാജ്യങ്ങളിൽ എത്തി.
ഇതിനെ അടിസ്ഥാനമാക്കി േമാദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നാട്ടുകാരെ വ്യായാമമുറ പഠിപ്പിക്കാൻ തിരക്കുകൂട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ ബാങ്കിങ് മേഖലയുടെ വിശ്വാസ്യത തകർക്കുകയും തട്ടിപ്പു നടത്തുന്ന വ്യവസായികളുമായി ഒത്തുകളിക്കുകയുമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ജനുവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യയിൽനിന്നു കടന്നത്. ലോക സാമ്പത്തിക ഫോറത്തിൽ ബിസിനസ് പ്രതിനിധി സംഘാംഗമായി പ്രധാനമന്ത്രിക്കൊപ്പം േഫാേട്ടാക്ക് പോസ് ചെയ്തത് ജനുവരി 26ന്. തട്ടിപ്പു പുറത്തുവന്ന് 54 ദിവസത്തിനുശേഷം ഫെബ്രുവരി 24നുമാത്രമാണ് പാസ്പോർട്ട് റദ്ദാക്കിയത്. നീരവ് മോദിക്ക് സൗകര്യമൊരുക്കുകയാണ് ഇതുവഴി ചെയ്തതെന്ന് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.