വായ്പ തട്ടിപ്പ്: നീരവ് മോദിയുടെ ഭാര്യയും പ്രതി
text_fieldsമുംബൈ: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) വായ്പ തട്ടിപ്പ് കേസിൽ നീരവ് മോദിയുടെ ഭാര്യ യും പ്രതി. പുറമെ നീരവിെൻറ പിതാവിനും സഹോദരങ്ങൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് എൻഫ ോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞദിവസം പ്രത്യേക കോടതി മുമ്പാകെ ഇ.ഡി സമർ പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇവരുടെ പങ്ക് വിശദീകരിക്കുന്നത്.
പി.എൻ.ബിയുടെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖ പുറപ്പെടുവിച്ച ധാരണപത്രം വ്യാജമായുണ്ടാക്കി വിദേശബാങ്ക് അക്കൗണ്ട് വഴി നീരവിെൻറ ഭാര്യ അമി 209 കോടി രൂപയോളം മറിച്ചതായാണ് ആരോപണം. ഇൗ പണമുപയോഗിച്ച് ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ സ്വത്ത് വാങ്ങിയതായി കണ്ടെത്തിയതായും ഇ.ഡി അവകാശപ്പെടുന്നു. അമിെക്കതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ഡമ്മി കമ്പനികളിലൊന്നിെൻറ ഡയറക്ടറായിരുന്ന ആശിഷ് ലാഡിന് യൂറോപ്യൻ കോടതിയിൽ സത്യം മറച്ചുവെച്ച് വ്യാജ മൊഴി നൽകാൻ നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി കൈക്കൂലി നൽകിയതായും കുറ്റപത്രത്തിൽ ഇ.ഡി ആരോപിക്കുന്നു.
സത്യം വെളിപ്പെടുത്തിയാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. തട്ടിപ്പിലൂടെ 336 കോടി രൂപ നിഹാൽ കൈപ്പറ്റിയതായും തങ്ങളുടെ ദുൈബ ശാഖയിൽനിന്ന് 50 കിലോ സ്വർണവും ഹോങ്കോങ്ങിൽനിന്ന് 150 പെട്ടി രത്നങ്ങളും കടത്തിയതായും നിഹാലിെനതിരെ ആരോപിക്കുന്നു. ദുൈബ, ഹോങ്കോങ് ഡമ്മി കമ്പനികളിൽനിന്ന് അമേരിക്കൻ ബാങ്കുകളിലേക്ക് കടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് നീരവിെൻറ സഹോദരി പുർവി മേത്തയാണെന്നും ഇ.ഡി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.