പൊതുമേഖല ബാങ്കുകളുടെ നഷ്ടം ‘കണക്കിലെ കളി’
text_fieldsതൃശൂർ: രാജ്യത്തെ 11 പൊതുേമഖല ബാങ്കുകൾക്ക് മോശമായ പ്രവർത്തനത്തിെൻറ പേരിൽ റിസർവ് ബാങ്ക് നല്ല നടപ്പ് പ്രഖ്യാപിച്ചിരിക്കെ കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ പല ബാങ്കുകളും നഷ്ടം കാണിച്ചത് കണക്കിലെ കളിയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന വൃത്തങ്ങൾ. 2016 മാർച്ചിൽ 1.36 ലക്ഷം കോടിയും 2017ൽ 1.52 ലക്ഷം കോടിയുമാണ് പ്രവർത്തന ലാഭം എന്നിരിക്കെ കാനറ ഉൾപ്പെടെയുള്ള ബാങ്കുകൾ നഷ്ടപ്പട്ടികയിലേക്ക് വീണതും ദേന ബാങ്കിന് വായ്പ കൊടുക്കാൻപോലും പറ്റാത്തതും ആർ.ബി.െഎയിലൂടെ കേന്ദ്രം നടത്തുന്ന ചില നീക്കങ്ങളുടെ ഭാഗമാണെന്നാണ് ഇവരുടെ വിലയിരുത്തൽ.
യഥാർഥത്തിൽ എല്ലാ ബാങ്കുകളും ഇപ്പോഴും ലാഭത്തിലാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നഷ്ടം മറ്റു ചില രീതിയിൽ ഉൽപാദിപ്പിക്കുകയാണ്. ലാഭത്തിലെ വലിയൊരു വിഹിതം കിട്ടാക്കടത്തിൽ നികത്താൻ നീക്കിവെക്കേണ്ടി വരുന്നതാണ് (പ്രൊവിഷൻ) ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. ഇതിനെ അവരെ പ്രേരിപ്പിക്കുന്നത് കേന്ദ്ര സർക്കാറും ആർ.ബി.െഎയുമാണ്. 4,859 കോടി രൂപ നഷ്ടം പ്രഖ്യാപിച്ച കാനറ ബാങ്ക് പ്രവർത്തന ലാഭത്തിൽ വലിയൊരു വിഹിതം കിട്ടാക്കടം മൂലം സംഭവിച്ചേക്കാവുന്ന നഷ്ടത്തിലേക്ക് മാറ്റി വെച്ചതിലൂടെയാണ് പ്രതിസന്ധിയിലായത്.
തുക നീക്കിവെക്കുന്നത് നാല് പാദങ്ങളായി തിരിക്കാമെന്നിരിക്കെ ഒരു സാമ്പത്തിക വർഷത്തേക്ക് ഒറ്റയടിക്ക് വകയിരുത്താൻ പ്രേരിപ്പിക്കുന്നത് കേന്ദ്ര സർക്കാറിെൻറ കടുംപിടിത്തമാണ്. ഇതുവഴി ബാങ്ക് വൻ നഷ്ടത്തിലാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടും. നല്ല നടപ്പിെൻറ പേരിൽ ദേന ബാങ്ക് വായ്പ സ്വീകരിക്കുന്നതും നിയമനങ്ങൾ നടത്തുന്നതും ആർ.ബി.െഎ വിലക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് നിക്ഷേപത്തുകയുടെ 90 ശതമാനം വായ്പ കൊടുക്കാൻ മാത്രമാണ് അനുമതി.
ബാങ്ക് പ്രതിസന്ധിയിലാണെന്നു വന്നാൽ പുതിയ നിക്ഷേപം വരില്ല. നിക്ഷേപവും വായ്പയും നിലക്കുന്നതോടെ സ്വാഭാവികമായും ബാങ്കിെൻറ മുന്നോട്ടു പോക്ക് പ്രയാസമാവും. ഇൗ അവസ്ഥ മനഃപൂർവം സൃഷ്ടിക്കുന്നതാെണന്ന് നരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടത്തിെൻറ 25 ശതമാനം വരുത്തിയ 12 കമ്പനികളുടെ പേരും വിശദാംശങ്ങളും റിസർവ് ബാങ്ക് പുറത്തു വിട്ടിരുന്നു.
5,165 കോടി രൂപ കിട്ടാക്കടമാക്കിയ േജ്യാതി സ്ട്രെക്ചേഴ്സ് മുതൽ 44,478 കോടി രൂപ തിരിച്ചടക്കേണ്ട ഭൂഷൺ സ്റ്റീൽ വരെയുള്ള കമ്പനികൾ ആകെ 2,53,733 കോടി രൂപ ബാങ്കുകൾക്ക് കൊടുക്കാനുണ്ട്. ഒൗദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം 9.5 ലക്ഷം കോടിയാണ്. യഥാർഥത്തിൽ, ഇതിെൻറ ഇരട്ടിയോളം വരുമെന്ന് നേരന്ദ്രൻ ചൂണ്ടിക്കാട്ടി. ആർ.ബി.െഎയുടെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (െഎ.ബി.സി) പ്രകാരം കമ്പനികൾക്ക് ഒറ്റത്തവണ തുകയടച്ച് കടം തീർപ്പാക്കാൻ അവസരം നൽകുന്നുണ്ട്.
ആർ.ബി.െഎ പട്ടികയിലുള്ള 12 കമ്പനികളിൽ പലതിനും ആകെ തിരിച്ചടക്കാനുള്ള തുകയുടെ നാലിലൊന്നു മാത്രം അടച്ച് ഇടപാട് അവസാനിപ്പിക്കാൻ അവസരം നൽകുകയാണ്. ഇതോടെ, ബാക്കി തുക ബാങ്കുകളുടെ പ്രവർത്തന ലാഭത്തിൽനിന്ന് എടുക്കേണ്ടി വരും. ഇത് ആത്യന്തികമായി ബാങ്കുകളെ നഷ്ടത്തിലാക്കും.
നഷ്ടം ഉൾപ്പെടെയുള്ള പ്രതിസന്ധി നേരിടുന്ന ബാങ്ക്-ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങൾ പൂട്ടുകയും ലയിപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള വലിയ അജണ്ടയാണ് എഫ്.ആർ.ഡി.െഎ ബില്ലിലൂടെ കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നതെന്നും പൊതുമേഖല ബാങ്കുകൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിക്ക് ഇൗ ലക്ഷ്യവുമായി ബന്ധമുണ്ടെന്നും ടി. നരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.