വ്യാജ ട്വീറ്റ്: എലോൺ മസ്കിന് ടെസ്ല ചെയർമാൻ സ്ഥാനം നഷ്ടമാകും
text_fieldsവാഷിങ്ടൺ: വ്യാജ ട്വീറ്റിനെ തുടർന്ന് ടെസ്ല സി.ഇ.ഒ എലോൺ മസ്കിന് കമ്പനിയുടെ ചെർമാൻ സ്ഥാനം നഷ്ടമാകും. യു.എസ് സെക്യൂരിറ്റി കമീഷനാണ് മസ്കിനോട് ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ടെസ്ലയോടും മസ്കിനോടും വൻ തുക പിഴയടക്കാനും നിർേദശിച്ചിട്ടുണ്ട്.
20 മില്യൺ ഡോളർ വീതം ടെസ്ലയും മസ്കും പിഴയടക്കേണ്ടിവരും. ആഗസ്റ്റിലാണ് മസ്കിെൻറ വിവാദ ട്വീറ്റ് പുറത്തുവന്നത്. ടെസ്ലയെ ഒാഹരി വിപണിയിൽനിന്ന് പിൻവലിച്ച് പൂർണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തത്.
ട്വീറ്റ് പുറത്തുവന്നതിനെ തുടർന്ന് ടെസ്ലയുടെ ഒാഹരിവില വൻതോതിൽ ഉയർന്നിരുന്നു. കമ്പനിയുടെ സഹ ഉടമകളുമായി ആലോചിക്കാതെയായിരുന്നു ടെസ്ല സി.ഇ.ഒയുടെ ട്വീറ്റെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
