ആരോഗ്യ പ്രശ്നം; ചോക്സിയുടെ മൊഴി ആൻറിഗ്വയിൽ പോയി എടുക്കണമെന്ന് അഭിഭാഷകൻ
text_fieldsമുംബൈ: 13,500 കോടിയുടെ പി.എൻ.ബി തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയുടെ മൊഴി എടുക്കണമെങ്കിൽ ആൻറിഗ്വയിലേക്ക് പോകണമെന്ന് അഭിഭാഷകൻ. ആൻറിഗ്വ പൗരത്വം നേടി കരീബിയൻ ദ്വീപിൽ കഴിയുന്ന മെഹുൽ ചോക്സിക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ആരോഗ്യപരമായ തടസങ്ങളുണ്ടെന്നും അഭിഭാഷകൻ സഞ്ജയ് അബ്ബോട്ട് അറിയിച്ചു.
ചോക്സിയുടെ മൊഴി രേഖപ്പെടുത്താൻ ഇന്ത്യയിലേക്ക് വരണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭിഭാഷകൻ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് അറിയിച്ചത്.
യാത്ര ചെയ്ത് വരാനുള്ള ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം മൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്താമെന്നും അല്ലെങ്കിൽ എൻഫോഴ്സ്മെൻറ് ആൻറിഗ്വയിലെത്തി മൊഴിയെടുക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. അതുമല്ലെങ്കിൽ മൂന്ന് മാസങ്ങൾ കാത്തിരുന്നാൽ ആരോഗ്യനില വീണ്ടെടുത്തതിന് ശേഷം ചോക്സി ഇന്ത്യയിലേക്ക് വന്ന് മൊഴി നൽകുമെന്നും സഞ്ജയ് അറിയിച്ചു.
ചോക്സിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാൻ എൻഫോഴ്സ്മെൻറ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതിെൻറ വാദം കേൾക്കവേയാണ് അഭിഭാഷകൻ നിലപാട് അറിയിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ചോക്സിയുടെ വിദേശ വ്യാപാരങ്ങളുമായി ബന്ധമുള്ളയാളെ െകാൽക്കത്തയിൽ എൻഫോഴ്സ്മെൻറ് അറസ്റ്റു ചെയ്തിരുന്നു. ഹോേങ്കാങ്ങിൽനിന്ന് എത്തിയ ദീപക് കുൽക്കർണി എന്നയാളെ കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ചായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.