തെൻറ ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത് സർക്കാർ - മെഹുൽ ചോക്സി
text_fieldsന്യൂഡൽഹി: തെൻറ സ്ഥാപനങ്ങളിലെ 6000 ഒാളം വരുന്ന ജോലിക്കാരുടെയും ഒാഹരി പങ്കാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയത് സർക്കാറാണെന്ന് പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതിയായി രാജ്യം വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി. ആൻറ്വിഗയിൽ നിന്ന് പുറത്തുവിട്ട രണ്ടാം വിഡിയോ അഭിമുഖത്തിലൂടെയാണ് ചോക്സി ആരോപണം ഉന്നയിച്ചത്. തനിെക്കതിരെ വ്യാജ പരാതിയുള്ളതിനാൽ ഭയന്നാണ് ജീവിക്കുന്നതെന്നും ചോക്സി വ്യക്തമാക്കി.
തെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വ്യാപാര സാധനങ്ങൾ പിടിച്ചെടുത്തു, സെർവറും പിടിച്ചെടുത്തു. ഇതെല്ലാം ഒരാഴ്ചക്കുള്ളിലാണ് സംഭവിച്ചത്. താൻ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തും മുമ്പ് തന്നെ സ്ഥാപനങ്ങളിൽ ആരും ജോലി ചെയ്യാതായി. അമേരിക്കയിൽ ചികിത്സയിലായതിനാലാണ് ഫെബ്രുവരിയിൽ തിരികെ എത്താൻ സാധിക്കാതിരുന്നതെന്നും ചോക്സി പറഞ്ഞു.
താൻ എങ്ങനെയാണ് സുരക്ഷക്ക് ഭീഷണിയാകുന്നത് എന്ന് വ്യക്തമാക്കാതെയാണ് പാസ് പോർട്ട് അസാധുവാക്കിയത്. പാസ്പോർട്ട് ഹാജരാക്കുന്ന പ്രശ്നമില്ലെന്നും ചോക്സി പറഞ്ഞു.
ഗീതാഞ്ജലി ജ്വല്ലേഴ്സിലെ ഒാഹരി പങ്കാളികളുടെയും ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയത് സർക്കാറാണ്. ലോകത്തോ ഇന്ത്യയിലോ ഏതെങ്കിലും ഒരു കമ്പനി ഒരാഴ്ചക്കുള്ളിൽ അടച്ചുപൂട്ടിയിട്ടുണ്ടോ? ഒരു ദിവസം കൊണ്ട് ഇൗ കമ്പനി അടച്ചു പൂട്ടുേമ്പാൾ അതുമായി ബന്ധപ്പെട്ട ജനങ്ങളുെട ജീവിതത്തെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നും ചോക്സി ചോദിച്ചു.
13,500 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. ജനുവരി 15നാണ് ചോക്സി കരീബിയൻ രാജ്യമായ ആൻറിഗ്വ ആൻറ് ബർബുഡ പൗരനായത്. അതേ മാസം, 29നാണ് സി.ബി.െഎ കേസെടുക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.
തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതവും അവാസ്തവവുമാണെന്ന് നേരത്തെ മറ്റൊരു അഭിമുഖത്തിൽ മെഹുൽ ചോക്സി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.