ലുലു സൈബര്‍ ടവര്‍-2 ശനിയാഴ്ച തുറക്കും
text_fieldsകൊച്ചി: തൊഴില്‍തേടി ഇതരദേശങ്ങളിൽ അലയുന്ന മലയാളികള്‍ക്ക് നാട്ടില്‍ തൊഴിലവസരം ഉ റപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ലുലു ഗ്രൂപ്പിെൻറ ബഹുനില െഎ.ടി മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. 11,000ലധികം ഐ.ടി പ്രഫഷനലുകള്‍ക്ക് തൊഴിലവസരം നല്കുന്ന ലുലു സൈബര്‍ ടവര്‍-2 ശനിയാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി അറിയിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി എസ്.എസ്. അലുവാലിയ അധ്യക്ഷത വഹിക്കും.
15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം
കാക്കനാട് ഇന്ഫോപാര്ക്കിെൻറ ഹൃദയഭാഗത്ത് ലുലു സൈബര്‍ ടവര്‍-1ന് സമീപമാണ് രൂപകല്പനയിലും സൗകര്യങ്ങളിലും ലോകോത്തര നിലവാരം പുലർത്തുന്ന ലുലു സൈബര്‍ ടവര്‍-2. 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ അത്യാധുനിക രീതിയിൽ 400 കോടി ചെലവിലാണ് നിർമാണം. 20 നില മന്ദിരത്തിെൻറ എട്ടുനില പൂര്‍ണമായും പാര്‍ക്കിങ്ങിനാണ്. 1400 കാർ പാർക്ക് ചെയ്യാം. 1200ലധികംപേര്‍ക്ക് ജോലി ചെയ്യാവുന്ന ഓരോ നിലയിലും ലോകോത്തര കമ്പനികള്‍ക്ക് ബിസിനസ് സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നു. രണ്ട് അമേരിക്കന്‍ ഐ.ടി കമ്പനികള്‍ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നും ഇവ വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നും യൂസുഫലി പറഞ്ഞു.
മൾട്ടി സ്പെഷാലിറ്റി ജിമ്മും യോഗകേന്ദ്രവും
വിശാലമായ ആട്രിയം (പൂമുഖം) ആണ് ലുലു സൈബര്‍ ടവര്‍-2ൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അത്യാധുനിക ഓഡിറ്റോറിയം, പരിശീലന കേന്ദ്രം, 900 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, രണ്ട് ഡൈനിങ് റസ്റ്റാറൻറുകൾ, കോഫി ഷോപ്പുകൾ, ബിസിനസ് സെൻറർ, ഇ--ലോബികൾ, പ്രമുഖ ബാങ്കുകളുടെ ശാഖകളും എ.ടി. എമ്മുകളും മൾട്ടി സ്പെഷാലിറ്റി ജിംനേഷ്യം, യോഗ -മെഡിറ്റേഷന്‍ സെൻറർ തുടങ്ങിയവ സൈബര്‍ ടവറിെൻറ സവിശേഷതകളാണ്. 16 ഹൈ സ്പീഡ് പാസഞ്ചര്‍ എലവേറ്ററുകളും രണ്ട് സര്‍വിസ് എലവേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്. അകത്തും പുറത്തുമായി 400 സി. സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആഗോള കോർപറേറ്റുകൾക്ക് പൂർണ സജ്ജം
നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സൈബര്‍ ടവര്‍--1 ഏറ്റെടുത്താണ് കേരളത്തിൽ െഎ.ടി മേഖലയിലെ നിക്ഷേപത്തിന് ലുലു ഗ്രൂപ് തുടക്കമിട്ടത്. ഇരുപതോളം പ്രമുഖ കമ്പനികളിലായി അയ്യായിരത്തോളം ഐ.ടി പ്രഫഷനലുകള്‍ സൈബര്‍ ടവര്‍--1ല്‍ ജോലി ചെയ്യുന്നു. രാജ്യത്തെ അതിവേഗം വളരുന്ന ഐ.ടി ഹബ്ബുകളിലൊന്നായ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആഗോള കോര്‍പറേറ്റുകളെ സ്വാഗതം ചെയ്യാന്‍ പൂര്‍ണ സജ്ജമാണ് സൈബര്‍ ടവര്‍ ഒന്നും രണ്ടും ഉള്‍പ്പെടുന്ന ലുലു സൈബര്‍ പാര്‍ക്ക്. 22 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിെൻറ കടന്നുവരവ് കേരളത്തിലെ ഐ.ടി വിപ്ലവത്തിന് ഗതിവേഗം പകരുമെന്നും യൂസുഫലി പറഞ്ഞു.
െഎ.ടി ടവര്‍ രണ്ടുവര്‍ഷത്തിനകം –യൂസുഫലി
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പിെൻറ ഇരട്ട ഐ.ടി മന്ദിരങ്ങളുടെ നിര്‍മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ചെയര്മാന് എം.എ. യൂസുഫലി. ഇതോടെ 50 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലേക്ക് ലുലു ഗ്രൂപ്പിെൻറ കൊച്ചിയിലെ ഐ.ടി സമുച്ചയങ്ങള്‍ വ്യാപിക്കും. ഈ പദ്ധതികള്‍ക്ക് മൊത്തം 2400 കോടിയാണ് ചെലവിടുന്നത്. മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുമായി വന്ന് ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സ്മാര്‍ട്ട്സിറ്റിയിലെ ഇരട്ട ഐ.ടി മന്ദിര സമുച്ചയ നിര്‍മാണം. ഇതോടനുബന്ധിച്ച് കുട്ടികളെ പരിചരിക്കാൻ ചില്‍ഡ്രന്‍സ് പ്ലേ സ്കൂള്‍ ഉണ്ടാകും. പീഡിയാട്രീഷെൻറയും ആയമാരുടെയും സേവനം ഇവിടെ ലഭ്യമാക്കും.
കേരളത്തിെൻറ ഐ.ടി വികസനത്തില്‍ സര്‍ക്കാറിന് മാത്രമല്ല സ്വകാര്യ വ്യവസായ സംരംഭകര്‍ക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് യൂസുഫലി ചൂണ്ടിക്കാട്ടി. വിവര സാങ്കേതികവിദ്യ മേഖലയില്‍ കേരളത്തിെൻറ മനുഷ്യവിഭവശേഷി ഏറെ വിലപ്പെട്ടതാണ്. അത് കേരളത്തില്‍തന്നെ ഉപയോഗപ്പെടുത്താവുന്ന സാഹചര്യം രൂപപ്പെടുത്തിയെടുത്താല്‍ യുവാക്കള്‍ നാടും വീടും വിട്ട് തൊഴില്‍ തേടി ഇതരദേശങ്ങളില്‍ പോകുന്ന അവസ്ഥക്ക് പരിഹാരമാകും. കഠിനാധ്വാനികളായ യുവാക്കൾക്ക് അവസരങ്ങൾ ഉറപ്പാക്കേണ്ടത് സർക്കാറിെൻറ മാത്രം ബാധ്യതയല്ല. വിദേശരാജ്യങ്ങളിൽ മലയാളികൾക്ക് ജോലിസാധ്യത കുറയുന്ന കാലത്ത് സ്വന്തം നാട്ടിൽ ഇത്തരം സംരംഭങ്ങൾ അവർക്ക് വലിയ അവസരങ്ങൾ തുറന്നിടുമെന്നും യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.