Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിപണി ഉണർത്താൻ...

വിപണി ഉണർത്താൻ തണ്ണിമത്തൻ; പഴവർഗങ്ങൾ കൂടുതൽ എത്തിത്തുടങ്ങി

text_fields
bookmark_border
വിപണി ഉണർത്താൻ തണ്ണിമത്തൻ;  പഴവർഗങ്ങൾ കൂടുതൽ എത്തിത്തുടങ്ങി
cancel

തലശ്ശേരി: പഴവർഗങ്ങൾ കൂടുതൽ എത്തിത്തുടങ്ങിയതോടെ വിപണിയിൽ പ്രതീക്ഷ ഉണരുന്നു. ലോ ക്ഡൗണിനെ തുടർന്ന് റമദാൻ വിഭവങ്ങളിൽ ഏറെ പ്രാമുഖ്യം പഴവർഗങ്ങൾക്കായിരുന്നു. ലോക് ഡൗണിൽ കുടുങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പഴവർഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വളരെ കു റഞ്ഞ തോതിൽ മാത്രമെ നഗരത്തിലെത്തിയിരുന്നുള്ളൂ.

ജില്ല പൂർണമായും റെഡ് സോണിലായതി നാൽ പഴവർഗങ്ങൾ വരുത്തിക്കാൻ വ്യാപാരികളും മടിച്ചുനിന്നു. റമദാൻ ആയതിനാൽ ഹോം ഡെലിവറി സംവിധാനത്തിന് മാത്രമായി കടകൾ നിയന്ത്രണങ്ങേളാടെ തുറക്കാൻ അധികൃതർ അനുമതി നൽകിയതോടെയാണ് വിപണിയിൽ ചലനമുണ്ടായത്. ഇന്നലെ മാത്രം നഗരത്തിൽ അഞ്ചു ലോഡ് തണ്ണി മത്തൻ എത്തി. കൂടെ മറ്റുള്ളവയുമുണ്ട്. പുതിയ ബസ് സ്റ്റാൻഡ് യാർഡിൽ നിർത്തിയിട്ട ലോറികളിൽ നിന്നും തണ്ണിമത്തൻ ഇറക്കുന്നതും തൊട്ടപ്പുറമുള്ള ചെറുവാഹനങ്ങളിൽ കയറ്റുന്നതും ലോക്ഡൗൺ കാലത്തെ വേറിട്ട കാഴ്ചയായി.

തലശ്ശേരിയിൽ പഴവർഗങ്ങൾ മൊത്തക്കച്ചവടക്കാരിലാണെത്തുന്നത്. ചില്ലറ വിൽപന കടകൾ വഴിയാണ് ഇവ വീടുകളിലെത്തുന്നത്. നേരിട്ടുള്ള വിൽപനക്ക് അനുമതിയില്ലാത്തതിനാൽ വ്യാപാരത്തിന് ഏറെ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ എല്ലാ വീട്ടുകാർക്കും അവശ്യസാധനങ്ങൾ കിട്ടുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

റമദാൻ നാളുകളിൽ പതിവായി അനുഭവപ്പെടാറുള്ള സീസണൽ വിലക്കയറ്റം ഇത്തവണ കാര്യമായി ബാധിച്ചിട്ടില്ല. തണ്ണിമത്തന് 15 രൂപയാണ് കിലോ വില. നേന്ത്രപ്പഴത്തിന് കിലോ 35, 40 എന്നിങ്ങനെയാണ് വില, ആപ്പിൾ, കൈതച്ചക്ക, മാങ്ങ, മുസമ്പി, മുന്തിരി, പപ്പായ എന്നിവയും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur newslockdown news
News Summary - kerala lockdown local news malayalam news
Next Story