Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസംസ്ഥാന ബജറ്റ്: സേവന...

സംസ്ഥാന ബജറ്റ്: സേവന നിരക്ക് വർധന നികുതിയിതര വരുമാനം കൂട്ടാൻ 

text_fields
bookmark_border
സംസ്ഥാന ബജറ്റ്: സേവന നിരക്ക് വർധന നികുതിയിതര വരുമാനം കൂട്ടാൻ 
cancel

തിരുവനന്തപുരം: സാധ്യമാകുന്ന മേഖലകളിലെല്ലാം നികുതിയിതര വരുമാനം വർധിപ്പിക്കുക എന്ന തീരുമാനമാണ് ബജറ്റിൽ സർക്കാർ ഫീസുകൾ അഞ്ചു ശതമാനം വർധിപ്പിക്കുന്നതിലേക്കെത്തിച്ചത്. ജി.എസ്.ടി നടപ്പായതോടെ നികുതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അവകാശമില്ലാത്ത സ്ഥിതിയുണ്ടായി. വരുമാനവര്‍ധനക്ക് നികുതിയിതര മാര്‍ഗങ്ങളെ ആശ്രയിക്കലേ മാർഗമുള്ളൂവെന്നാണ് ധനവകുപ്പിെൻറ വിശദീകരണം.

സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർഷങ്ങൾക്കു മുമ്പാണ് ഒടുവിൽ വർധിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ട്യൂഷൻ ഫീസ്, സർവകലാശാല ഫീസുകൾ, റവന്യൂ ആവശ്യങ്ങൾക്കായുള്ള ഫീസുകൾ തുടങ്ങി മുഴുവൻ സേവനങ്ങൾക്കും ഫീസ് വർധന ബാധകമാകും. ഫീസ് നിരക്ക് കൂട്ടുന്നത് നേരത്തേതന്നെ ധനവകുപ്പിെൻറ പരിഗണനയിലുണ്ടായിരുന്നു. 

കേന്ദ്രനിയന്ത്രണങ്ങളുടെ ഭീഷണിയുള്ളതിനാൽ പണം ചെലവാക്കാതെ ട്രഷറി അക്കൗണ്ടുകളിൽ കുന്നുകൂടുന്ന പ്രവണത കർശനമായി നിയന്ത്രിക്കാനും തീരുമാനമുണ്ട്. വിവിധ വകുപ്പുകളുടേതായി ഡിസംബറിൽ ട്രഷറി അക്കൗണ്ടുകളിൽ ചെലവാകാതെ 13,000 കോടി രൂപയാണ് നിക്ഷേപമായുണ്ടായിരുന്നത്. 

ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക പി.എഫിൽ ലയിപ്പിച്ചപ്പോഴും ട്രഷറി സേവിങ്സ് ബാങ്കിൽ ആളുകൾ പണം നിക്ഷേപിച്ചേപ്പാഴുമുണ്ടായ നിക്ഷേപ വർധന ഇതിനു പുറമേ. ഇത്തരത്തിലെ നിക്ഷേപം ബജറ്റ് കണക്കെഴുത്തിൽ പബ്ലിക് അക്കൗണ്ടിൽനിന്നുള്ള വായ്പാ വരുമാനമായാണ് സ്ഥാനം പിടിക്കുന്നത്. ഇതു ചട്ടലംഘനമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുകയും സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കേമ്പാള വായ്പാപരിധിയിൽനിന്ന് ഇൗ തുക കുറവ് വരുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെ കടമെടുപ്പ് പ്രതിസന്ധിയിലായി. 

ദൈനംദിന ചെലവിന് പണം തികയാതെ വന്നതോടെ ട്രഷറി നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. തുടർന്ന് വിവിധ വകുപ്പുകളുടെ നിക്ഷേപമായ 3038.-81 കോടി രൂപ ട്രഷറിയിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇതോടെയാണ് കേന്ദ്രം സംസ്ഥാനത്തിെൻറ വായ്പയെടുക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചത്. ഇൗ സാഹചര്യത്തിലാണ് ട്രഷറി അക്കൗണ്ടിൽ പണം കുന്നുകൂടുന്ന സ്ഥിതി ഒഴിവാക്കാൻ നടപടിയെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Service Taxmalayalam newskerala budget 2018
News Summary - Kerala Budget 2018L Service Tax Increase -Kerala News
Next Story