കേരള ബാങ്ക്: മലപ്പുറം ഇടഞ്ഞു തന്നെ; പ്രമേയം വീണ്ടും തള്ളി
text_fieldsമലപ്പുറം: ജില്ല സർവിസ് സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനു ള്ള സംസ്ഥാന സർക്കാർ നീക്കത്തിന് മലപ്പുറത്തുനിന്ന് വീണ്ടും തിരിച്ചടി. ലയനപ്രമേയം യു. ഡി.എഫ് മേധാവിത്വമുള്ള മലപ്പുറം ജില്ല സർവിസ് സഹകരണ ബാങ്ക് രണ്ടാം തവണയും വോട്ടെടു പ്പിൽ തള്ളി. 32നെതിരെ 97 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.
മലപ്പുറത്തെ ഒഴിവാ ക്കി കേരള ബാങ്കിന് അനുമതി തേടി റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് സഹകരണ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വഴിയിൽ സഞ്ചരിക്കുക മാത്രമാണ് സർക്കാറിന് മുന്നിലെ പോംവഴി. ഹൈകോടതി നിർദേശപ്രകാരം ജില്ല കലക്ടറുടെ മേൽനോട്ടത്തിലായിരുന്നു മലപ്പുറത്തെ ജനറൽ ബോഡി യോഗം.
നേരത്തെ 13 ജില്ല ബാങ്കുകളും അനുകൂല നിലപാട് സ്വീകരിച്ചപ്പോൾ മാർച്ച് ഏഴിന് നടന്ന മലപ്പുറം ജില്ല ബാങ്ക് ജനറൽ ബോഡിയിൽ ലയന പ്രമേയം 32നെതിരെ 97 വോട്ടിന് പരാജയപ്പെട്ടിരുന്നു. സർക്കാർ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. സഹകരണ വകുപ്പ് മുൻകൈയെടുത്താണ് വ്യാഴാഴ്ച വീണ്ടും ജനറൽ ബോഡി വിളിച്ചത്. എന്നാൽ, യു.ഡി.എഫ് നിലപാടിൽ ഉറച്ചുനിന്നു. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ച യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല.
ജില്ല സഹകരണ ബാങ്കുകളിലുള്ള 70,000 കോടി രൂപ നിക്ഷേപത്തില്‍ കണ്ണുവെച്ചാണ് നഷ്ടത്തിലോടുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാന്‍ ശ്രമിക്കുന്നതെന്നും പുതിയ സംവിധാനം സാധാരണക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നുമാണ് യു.ഡി.എഫ് വാദം. 2017 ഏപ്രില്‍ മുതല്‍ ജില്ല ബാങ്കുകളില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ അഡ്മിനിസ്ട്രേറ്റര്‍ ഭരണമാണ്. ഇതിനെതിരെ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ, കടന്നമണ്ണ സർവിസ് സഹകരണ ബാങ്കുകള്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
മലപ്പുറത്തെ ഒഴിവാക്കി മറ്റു 13 ജില്ല ബാങ്കുകളുടെ പിന്തുണയോടെ സർക്കാർ റിസർവ് ബാങ്കിനെ സമീപിച്ചേക്കും. കേരള ബാങ്കിന് അനുമതി ലഭിക്കുകയാണെങ്കിൽ മലപ്പുറം ജില്ല ബാങ്കിന് ജീവനക്കാരെ െവച്ച് സ്വന്തം നിലക്ക് മുന്നോട്ട് പോവുക ബുദ്ധിമുട്ടാവും. മറിച്ചാണെങ്കിൽ മലപ്പുറത്തിെൻറ നിലപാടിന് അംഗീകാരവുമാവും.
കേരള ബാങ്ക്: സര്‍ക്കാര്‍ പിന്മാറണമെന്ന് ലീഗ്
മലപ്പുറം: കേരള ബാങ്ക് രൂപവത്കരണ നീക്കത്തിൽനിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. സഹകരണ മേഖലയെ തകര്‍ക്കുന്ന കേരള ബാങ്കിനെതിരെ യു.ഡി.എഫ് ശക്തമായി നിലകൊള്ളും. ഇതിനാലാണ് മലപ്പുറം ജില്ല സർവിസ് സഹകരണ ബാങ്കില്‍ വീണ്ടും പ്രമേയം അവതരിപ്പിച്ചപ്പോള്‍ പരാജയപ്പെടുത്തിയതെന്ന് അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
സഹകാരികളുമായി ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായായിരുന്നു കേരള ബാങ്ക് പ്രഖ്യാപനം. എല്ലാ വഴിവിട്ട മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. സഹകരണ നിയമം അട്ടിമറിച്ച് ഓര്‍ഡിനന്‍സിലൂടെ ഭരണസമിതി പിരിച്ചുവിട്ട് ഉദ്യോഗസ്ഥര്‍ക്ക് ഭരണം കൈമാറി. ഇത് ജനാധിപത്യവിരുദ്ധമാണ്. എസ്.ബി.ഐ ലയനത്തിനെതിരെ സമരം ചെയ്തവരാണ് ജില്ല ബാങ്കുകള്‍ ഇല്ലാതാക്കാന്‍ മറ്റൊരു ബാങ്ക് ലയനവുമായി മുന്നോട്ടുവന്നതെന്നും മജീദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.