ഇന്ധനത്തിന് അധിക നികുതി പാവപ്പെട്ടവർക്ക് പണം കണ്ടെത്താൻ– കണ്ണന്താനം
text_fieldsകൊച്ചി: പാവപ്പെട്ടവരുടെ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് പെട്രോളിനും ഡീസലിനും കൂടുതൽ നികുതി ഇൗടാക്കുന്നതെന്ന് കേന്ദ്ര-ടൂറിസം െഎ.ടി സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. എല്ലാവർക്കും വീട്, തൊഴിൽ, വിദ്യാഭ്യാസം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നതാണ് കേന്ദ്ര സർക്കാറിെൻറ ലക്ഷ്യം. ഇതിന് പണം വേണം. വാഹനം വാങ്ങാൻ കഴിവുള്ളവർ അതിൽ ഇന്ധനം നിറക്കുേമ്പാൾ ഇത്തരം കാര്യങ്ങൾക്ക് അധികം തുക നൽകുന്നതിൽ തെറ്റില്ല. ഇതിെൻറ പേരിൽ രാജ്യത്ത് വിലക്കയറ്റമുണ്ടായിട്ടില്ലെന്നും എറണാകുളം പ്രസ്ക്ലബിെൻറ മീറ്റ് ദ പ്രസിൽ കണ്ണന്താനം അവകാശെപ്പട്ടു.
വിനോദസഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉൗന്നൽ. ഇന്ത്യയിൽ എത്തുന്ന വിദേശസഞ്ചാരികൾ 8.8 ദശലക്ഷം മാത്രമാണ്. ലോകത്തെ മുഴുവൻ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് ശ്രമം. കേരളത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാറുമായി ആലോചിച്ച് കർമപദ്ധതി ആവിഷ്കരിക്കും. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന നാടൻ ചായക്കടകൾ തുറക്കുന്നതുപോലുള്ള നിർദേശങ്ങൾ പരിഗണനയിലാണ്.
െഎ.ടി.ഡി.സിയുടെ കീഴിലുള്ള 14 ഹോട്ടലുകൾ വിൽക്കുകയാണ്. ഇത്തരം ബിസിനസ് സംരംഭങ്ങളൊന്നും സർക്കാറിന് പറ്റിയ പണിയല്ല. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള ടൂറിസം വികസനമാണ് ലക്ഷ്യം. ഒരു ചാറ്റൽ മഴ പെയ്താൽ തകരുന്ന റോഡുകളാണ് കേരളത്തിലുള്ളത്. ഇൗ അവസ്ഥ മാറണം. െഎ.ടി രംഗത്ത് ഇന്ത്യ ഇന്നും സോഫ്റ്റ്വെയർ കൂലിപ്പണിയാണ് ചെയ്യുന്നത്. ഇത് മാറി ഉൽപന്ന വികസനത്തിെൻറ കേന്ദ്രമായി രാജ്യം മാറണം. മദ്യനയം കേരളത്തിെൻറ വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും ഇക്കാര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങൾ തീരുമാനിക്കെട്ട എന്നുമായിരുന്നു കണ്ണന്താനത്തിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.