ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകാൻ തീരുമാനിച്ചില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ ചോദ്യോത്തര വേളയിൽ മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രേഷ്ഠപദവി നൽകാനുള്ള സ്ഥാപനങ്ങളെ നിശ്ചയിക്കാൻ നിയോഗിച്ച പാനൽ ഇതുസംബന്ധിച്ച ശിപാർശ മാത്രമാണ് നൽകിയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ബംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ബോംബെ എന്നിവയാണ് ശ്രേഷ്ഠപദവിക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിക്കൽ സയൻസസ് പിലാനി, മണിപ്പാൽ അക്കാദി ഒാഫ് ഹയർ എജുക്കേഷൻ, ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ശിപാർശ ചെയ്യപ്പെട്ട മറ്റ് സ്ഥാപനങ്ങൾ.
െഎ.െഎ.ടി ചെന്നൈ, ജെ.എൻ.യു എന്നീ പ്രധാന സ്ഥാപനങ്ങൾക്ക് എന്തുകൊണ്ട് ശ്രേഷ്ഠപദവി നൽകിയില്ലെന്ന സി.പി.െഎ നേതാവ് ഡി. രാജയുടെ ചോദ്യത്തിന് ഇതുസംബന്ധിച്ച പാനലിെൻറ പരിശോധനയിലാണ് സ്ഥാപനങ്ങൾ നിർണയിച്ചതെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇനിയും തുടങ്ങിയിട്ടില്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നൽകാനുള്ള പ്രഖ്യാപനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഇൗ വർഷം ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31വരെ സമഗ്രശിക്ഷ പദ്ധതിയിൽ 75,000 കോടി വകയിരുത്തിയതായി മറ്റൊരു ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.