Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightെഎ.എ.എ ലോക...

െഎ.എ.എ ലോക ഉച്ചകോടിക്ക് കൊടിയിറങ്ങി

text_fields
bookmark_border
deepika-23
cancel


കൊച്ചി: സാമൂഹിക നന്മയിലൂന്നിയ പരസ്യ, വിപണന, സാങ്കേതിക മേഖലയെന്ന വിശാല വീക്ഷണം പ ങ്കുെവച്ച് ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ (ഐ.എ.എ) ലോക ഉച്ചകോടിക്ക് കൊടിയിറ ക്കം. ‘ബ്രാൻഡ് ധർമ’ എന്ന ആശയത്തിലൂന്നി നടന്ന ചർച്ചകളും സംവാദങ്ങളും പരസ്യവിപണന മ േഖലയുടെ വർത്തമാനകാലത്തെ അനുകൂലവും വിമർശനാത്മകവുമായി സമീപിച്ചപ്പോൾ മേഖലയ ുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് രൂപരേഖ വരച്ചുചേർക്കുന്നതായി.

ബോൾ ഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇൻറർനാഷനൽ കൺവെൻഷൻ സെൻററിൽ മൂന്നു ദിവസമായി ന ടന്ന ഉച്ചകോടിയിൽ 30 രാജ്യങ്ങളിൽനിന്ന് 300 വിദ്യാർഥികൾ ഉൾപ്പെടെ രണ്ടായിരത്തോളം പ് രതിനിധികളാണ് പങ്കെടുത്തത്. ബിസിനസ്, വാണിജ്യ രംഗത്തെ പ്രഗല്ഭരുടെ പ്രഭാഷണങ്ങൾ ഉ ച്ചകോടിക്ക് മിഴിവേകി.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ആത്മീയാചാര്യൻ ശ്രീ  ശ്രീ രവിശങ്കർ, െഎ.െഎ.എ ചെയർമാനും വേൾഡ് പ്രസിഡൻറുമായ ശ്രീനിവാസൻ കെ. സ്വാമി, വൈസ് പ്രസിഡൻറ് രമേശ് നാരായൺ എന്നിവർ തിരിതെളിച്ച ഉച്ചകോടിയിൽ ഇൻഫോസിസ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ നന്ദൻ നിലേകനി, സ്കൈപ് കോ ക്രിയേറ്റർ ജോനാസ് ജെൽബെർഗ്, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഫേസ്ബുക് ചീഫ് ക്രിയേറ്റിവ് ഓഫിസറും ഗ്ലോബൽ ബിസിനസ് മാർക്കറ്റിങ് വൈസ് പ്രസിഡൻറുമായ മാർക് ഡി. ആർസി, ഇൻറർനാഷനൽ േചംബർ ഓഫ് കോമേഴ്സ് ചെയർമാനും യൂനിലിവർ സി.ഇ.ഒയുമായ പോൾ പോൾമാൻ തുടങ്ങി നിരവധി പേർ സംവദിച്ചു.

മൂന്നാം ദിവസം നടന്ന ചർച്ചകളിൽ കൊളംബിയ ബിസിനസ് സ്കൂൾ പ്രഫസർ ഷീന അയ്യങ്കാർ, സാംസങ് ഗ്ലോബൽ വൈസ് പ്രസിഡൻറ് പ്രണവ് മിസ്ട്രി, ഹാൻസൻ റോബോട്ടിക്സ് വികസിപ്പിച്ച റോബോട്ട് സോഫിയ, ബോളിവുഡ് നടി ദീപിക പദുകോൺ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 25 രാജ്യങ്ങളിലെ നാൽപതോളം പ്രഗല്ഭരാണ് ഉച്ചകോടിയിൽ പ്രഭാഷണം നടത്തിയത്.

വരാനിരിക്കുന്നത് ചിന്തിക്കുന്നതെല്ലാം മുന്നിൽ ലഭിക്കുന്ന കാലം –പ്രണവ് മിസ്ട്രി
കൊച്ചി: ചിന്തിക്കുന്നതെല്ലാം തൽക്ഷണം മുന്നിൽ ലഭിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് സാംസങ് ഗ്ലോബൽ വൈസ് പ്രസിഡൻറ് പ്രണവ് മിസ്ട്രി. ഐ.എ.എ ലോക ഉച്ചകോടിയിൽ വിവരസാങ്കേതിക വിദ്യയുടെ ഭാവി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ കാര്യവും ഗൂഗിളിലൂടെ മൊബൈലിൽ തന്നെ ലഭിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സാങ്കേതിക വിദ്യകൾ ഓരോ നിമിഷവും പരിഷ്കരിക്കപ്പെടുകയും അത് നാളയെ രൂപപ്പെടുത്താൻ കാരണമായിക്കൊണ്ടിരിക്കുകയുമാണ്. സാങ്കേതിക വിദ്യകൾ ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ഉൽപാദകർക്കുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആദരവേറിയതും മൂല്യവത്തായതുമായ എന്തെങ്കിലും പ്രൊഡക്ടിലുണ്ടാകണമെന്ന് ഓരോരുത്തരും തിരിച്ചറിയണം. മോശം കാര്യങ്ങൾ ലോകത്തെ വേർപെടുത്തുകയേ ഉള്ളൂവെന്നും വ്യക്തവും മൂല്യവത്തായതുമായ ആശയങ്ങളാണ് ഒരുമിച്ചുചേരാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കാനുള്ള സാധ്യതകൾ വർധിക്കുമ്പോൾ ജനങ്ങളിൽ ആശയക്കുഴപ്പവും കൂടുകയാണെന്ന് കൊളംബിയ ബിസിനസ് സ്കൂൾ പ്രഫസർ ഷീന അയ്യങ്കാർ പറഞ്ഞു. ഒരേ ഉൽപന്നത്തിെൻറ തന്നെ വിവിധ രൂപങ്ങൾ സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ ഏതു തെരഞ്ഞെടുക്കണമെന്ന ചിന്ത കൂട്ടുകയാണ്. ഉച്ചകോടിയിൽ ‘ചോയ്സുകൾ സൃഷ്ടിക്കുന്നതിലെ കല’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എന്നെ താരമാക്കിയത് പിതാവിെൻറ മോഹം –അഗാസി
കൊച്ചി: അമേരിക്കയില്‍ ജീവിക്കാനുള്ള പിതാവിെൻറ മോഹങ്ങളാണ് തന്നെ ടെന്നിസ് താരമാക്കിയതെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ ടെന്നിസ് താരം ആന്ദ്രെ അഗാസി. ഇതോടെ ടെന്നിസ് കളിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. െഎ.എ.എ ഉച്ചകോടിയില്‍ മുന്‍ ഇന്ത്യന്‍താരം വിജയ് അമൃത്‌രാജുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തില്‍ ഇളയമകനായിരുന്നു താൻ.

സഹോദരന്മാര്‍ ആരും നന്നായി കളിക്കുന്നവരായിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ വെറുക്കപ്പെട്ട ഒരു കായിക വിനോദമായി കണ്ട ടെന്നിസ് തെൻറ ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു. ഏറെ വൈകാതെ അതൊരു ദിവ്യവെളിപാടായിരുന്നെന്ന് മനസ്സിലായി. താന്‍ ഇങ്ങനെയാകാനുള്ള കാരണവും കരിയറിലെ വിജയവുമോര്‍ത്ത് ഒരുനാള്‍ അഭിമാനിക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അടിത്തറ ശക്തിപ്പെടുത്തിയാണ് മത്സരങ്ങളിലെല്ലാം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIAAWorld congress
News Summary - IAA World conference-Business news
Next Story