Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാപാര യുദ്ധം:...

വ്യാപാര യുദ്ധം: ട്രംപിനുള്ള പണിയുമായി ഹാർലി 

text_fields
bookmark_border
harly-davidsonn-23
cancel

വാഷിങ്ടൺ: അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപര യുദ്ധം അതിെൻറ പാരമ്യത്തിലെത്തുകയാണ്. പരസ്പരം തകർക്കാനുള്ള നീക്കങ്ങളുമായി അമേരിക്കയും മറ്റ് രാജ്യങ്ങളും മുന്നോട്ട് പോവുകയാണ്. ഇതിനിടെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ തിരിച്ചടി നേരിട്ടിരുക്കുകയാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്. അമേരിക്കൻ ഇരു ചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്സണാണ് ട്രംപിന് കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്.  സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയതോടെയാണ് വ്യാപാര യുദ്ധം കടുത്തത്.

ട്രംപ് സ്റ്റീലിനും അലുമിനയത്തിനും അധിക നികുതി ഏർപ്പെടുത്തിയതോടെ പല അമേരിക്കൻ ഉൽപന്നങ്ങൾക്കും മറ്റ് രാജ്യങ്ങൾ ഉയർന്ന നികുതി ചുമത്താൻ തുടങ്ങി. ഇതോടെ അമേരിക്കൻ നിർമിത മോേട്ടാർ ബൈക്കുകളായ ഹാർലി ഡേവിഡ്സണും മറ്റ് രാജ്യങ്ങൾ അമിത നികുതി ചുമത്താൻ തുടങ്ങി. ഇതിന് പ്രതികരണമെന്നോണം വിദേശത്ത് കൂടുതൽ പ്ലാൻറുകൾ നിർമിച്ച് നികുതിക്കുരുക്കിൽ നിന്ന് രക്ഷപ്പെടുമെന്നാണ് ഹാർലി വ്യക്തമാക്കിയിരിക്കുന്നത്. ഹാർലി വിദേശരാജ്യങ്ങളിൽ കൂടുതൽ പ്ലാൻറുകൾ ആരംഭിച്ച് നിർമാണം തുടങ്ങിയാൽ അത് അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് കനത്ത തിരിച്ചടി നൽകും.

അതേ സമയം ഹാർലിയുടെ നീക്കത്തോടെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിർമാണശാലകൾ തുടങ്ങാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോയാൽ വൻ നികുതി ഒടുക്കേണ്ടി വരുമെന്നാണ് ഹാർലിക്ക് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്തായാലും ട്രംപിെൻറ മുന്നറിയിപ്പിനോട് ഇപ്പോൾ പ്രതികരിക്കാൻ ഹാർലി ഡേവിഡ്സൺ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHarly davidsonTrade warDonald Trump
News Summary - Harley-Davidson hits Trump where it hurts-Business news
Next Story