Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാമ്പത്തിക പ്രതിസന്ധി:...

സാമ്പത്തിക പ്രതിസന്ധി: ആസ്തി വിൽപനയിലുടെ കേന്ദ്രസർക്കാർ 89,000 കോടി സ്വരൂപിക്കുന്നു

text_fields
bookmark_border
disinvestment
cancel

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആസ്തി വിൽപനയിലുടെ പണം സ്വരൂപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കോർപ്പറേറ്റ് നികുതിയിൽ കുറവ് വരുത്തിയത് മൂലം കടുത്ത ധനകമ്മിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇത് പിടിച്ചു നിർത്തുന്നതിനായാണ് ആസ്തി വിൽപന. വിവിധ മേഖലയിലെ സർക്കാർ സ്വത്തുക്കൾ വിൽക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

ഏവിയേഷൻ സെക്ടർ 15,000 കോടി, പവർ-20,000, ഷിപ്പിങ്-7,500 കോടി, ദേശീയ പാത 22,000 കോടി എന്നിങ്ങനെയാണ് വിവിധ സെക്ടറുകളിൽ നിന്ന് ആസ്തി വിൽപനയിലൂടെ സ്വരൂപിക്കുക. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്താണ് പുതിയ പദ്ധതി കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ചത്. ഇതിന് മന്ത്രിസഭയുടെ അനുമതി കൂടി ആവശ്യമാണ്. കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗഭയുടെ നേതൃത്വത്തിലാണ് ആസ്തി വിൽപന നടക്കുക.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഉത്തേജക പാക്കേജുകളുമായി ധനമന്ത്രി നിർമലാ സീതാരാമൻ എത്തിയതിന് പിന്നാലെയാണ് നീതി ആയോഗിെൻറ നീക്കം. കോർപ്പറേറ്റ് നികുതി കുറച്ചത് വഴി സർക്കാറിന് 1.46 ലക്ഷം കോടിയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsUnion governmentDis investment
News Summary - Govt plans to raise Rs 89,000 crore through asset sale-Business news
Next Story