ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ എച്ച്.ഡി.എഫ്.സിക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തിലുടെ 24,000 കോടി സ്വരൂപിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ബാങ്കിലെ ആകെ വിദശേനിക്ഷേപം 74 ശതമാനമാക്കാനാണ് മന്ത്രിസഭയയുടെ അംഗീകാരം.
നിലവിൽ എച്ച്.ഡി.എഫ്.സിയുടെ നേരിട്ടുള്ള വിദേശനിക്ഷേപം 72.62 ശതമാനമാണ്. ഇതിൽ 8,500 കോടി പ്രിഫറൻഷ്യൽ ഷെയറുകളായി സ്വരൂപിക്കാനാണ് ബാങ്കിന് അനുമതി നൽകിയിട്ടുള്ളത്.