Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right9500...

9500 ധനകാര്യസ്ഥാപനങ്ങളുടെ ഇടപാട് സുരക്ഷിതമല്ലെന്ന് സർക്കാർ

text_fields
bookmark_border
2000-rupee
cancel
ന്യൂഡൽഹി: രാജ്യത്തെ 9500ഒാളം ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളെ സർക്കാർ ‘സുരക്ഷിതമല്ലാത്ത സ്ഥാപനങ്ങളു’ടെ പട്ടികയിൽപെടുത്തി.ഇൗ സ്ഥാപനങ്ങൾ ദുരൂഹ ഇടപാടുകൾ തടയാനുള്ള സംവിധാനം ഏർപ്പെടുത്താത്തതാണ് കാരണം. ഇൗ ഗണത്തിലുള്ള 9491 സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ ഇൻറലിജൻസ് യൂനിറ്റ് (എഫ്.െഎ.യു) പ്രസിദ്ധപ്പെടുത്തി. 

പണം തട്ടിപ്പ് തടയാനുള്ള നിയമപ്രകാരം സഹകരണബാങ്കുകളും അവരുടെ പണമിടപാട് വിവരങ്ങൾ എഫ്.െഎ.യുക്ക് കൈമാറണം. സംശയാസ്പദ ഇടപാടുകളും 10 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളും പരിശോധിക്കാൻ പ്രിൻസിപ്പൽ ഒാഫിസറെ നിയമിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ഇത് പല സ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല. 2016 നവംബറിലെ നോട്ട് നിരോധന ശേഷം ഇൗ സ്ഥാപനങ്ങളിൽ നടന്ന വിനിമയങ്ങൾ എഫ്.െഎ.യു നിരീക്ഷിച്ചിരുന്നു. വിവിധ വിവരങ്ങൾ വിലയിരുത്തിയശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finance ministrymalayalam newsfinance companies
News Summary - Finance ministry puts out list of 9,500 'high risk' finance companies -Business news
Next Story