മകന് നൽകിയ സ്വത്ത് തിരിച്ചെടുക്കാൻ വിജയ്പഥ് സിംഘാനിയ
text_fieldsന്യൂഡൽഹി: കമ്പനിയുടെ നിയന്ത്രണാവകാശം മൂന്നുവർഷം മുമ്പ് മകന് കൈമാറുേമ്പാൾ റെയ ്മണ്ട് ഗ്രൂപ് മുൻ ചെയർമാൻ വിജയ്പഥ് സിംഘാനിയ ഇങ്ങനെയൊരു ദുരവസ്ഥയുടെ സാധ്യ തയെ കുറിച്ച് ആലോചിച്ചിരുന്നില്ല. പിതാവിെന തള്ളി മകൻ ഗൗതം സിംഘാനിയ ആധിപത്യം സ് ഥാപിച്ചതോടെ അപ്രസക്തനായ വിജയ്പഥ് കടുത്ത ചില തീരുമാനങ്ങളെ കുറിച്ച് ആലോചിക്കുകയാണ്.
മക്കൾക്ക് ഇഷ്ടദാനമായി നൽകുന്ന സ്വത്ത് രക്ഷിതാക്കൾക്ക് തിരിച്ചെടുക്കാൻ വ്യവസ്ഥ നൽകുന്ന 2007 ലെ നിയമത്തിെൻറ സാധ്യതകൾ ഉപയോഗിക്കാനാണ് അദ്ദേഹത്തിെൻറ നീക്കം. ലോകത്തെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നാണ് 93 വർഷത്തെ ചരിത്രമുള്ള റെയ്മണ്ട് ഗ്രൂപ്. ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന വിജയ്പഥ് സിംഘാനിയ (80) 2015ലാണ് തെൻറ കൈവശമുണ്ടായിരുന്ന 37 ശതമാനം നിയന്ത്രണാവകാശമുള്ള ഒാഹരികൾ കൈമാറിയത്. ഇതോടെ റെയ്മണ്ടിലെ കഥ മാറി. മകൻ ഗൗതം സിംഘാനിയ നിയന്ത്രണം ഏറ്റെടുത്തതോടെ വിജയ്പഥ് തഴയപ്പെട്ടു. സിംഘാനിയ കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ ഒത്തുതീർപ്പ് പ്രകാരം മുംബൈ മലബാർ ഹിൽസിലെ 36 നില മന്ദിരത്തിൽ ഒരു അപ്പാർട്മെൻറ് തനിക്ക് അവകാശപ്പെട്ടതാണെന്ന് വിജയ്പഥ് അവകാശപ്പെടുന്നു.
എന്നാൽ, ഇൗ കൈമാറ്റം ഗൗതം തടഞ്ഞതോടെയാണ് തർക്കത്തിെൻറ തുടക്കം. പിന്നാലെ വിജയ്പഥിെൻറ ‘ചെയർമാൻ എമിരറ്റ്സ്’ പദവി ബോർഡ് യോഗം നീക്കം ചെയ്തു. കമ്പനിയുടെ കത്തിടപാടുകളിൽ മോശം ഭാഷ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. തന്നെ ഒാഫിസിൽനിന്ന് ബലംപ്രയോഗിച്ച് പുറത്താക്കിയതായും തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം ഉൾപ്പെടെ വസ്തുവകകൾ മോഷ്ടിക്കപ്പെട്ടതായും അദ്ദേഹം ആരോപിക്കുന്നു. ‘മൂഢത്വത്തിെൻറ ഉച്ചസ്ഥായിയിലാണ് കമ്പനി മകന് കൈമാറിയത്. മകേനാട് സംസാരിച്ചിട്ടു തന്നെ രണ്ടുവർഷം കഴിഞ്ഞു. തങ്ങളുെട ജീവിതകാലത്ത് സമ്പാദ്യം മുഴുവൻ മക്കൾക്ക് കൈമാറുകയെന്ന മൗഢ്യം ആരും കാട്ടരുതെന്നാണ് തെൻറ ഉപദേശം- വിജയ്പഥ് പറയുന്നു.
എന്നാൽ, താൻ തെൻറ ചുമതലകൾ നിർവഹിക്കുക മാത്രമാണെന്നാണ് ഗൗതമിെൻറ പക്ഷം. ‘ശരിയായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മകൻ എന്ന നിലയിലും റെയ്മണ്ടിെൻറ ചെയർമാൻ എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ വ്യത്യസ്തമാണ്. ഇവിടെയൊരു ബോർഡ് അംഗം (വിജയ്പഥ്) തെൻറ ആ പദവി ഉപയോഗിച്ച് കമ്പനി ആസ്തികൾ സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ ആണ് ഇര. എന്ത് തെറ്റാണ് ഞാൻ ചെയ്തത്’ - ഗൗതം ചോദിക്കുന്നു. തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടയിലും റെയ്മണ്ട് ഗ്രൂപ് നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്.
2018െൻറ രണ്ടാം പാദത്തിൽ 50 ശതമാനം വരുമാന വളർച്ചയാണ് കമ്പനി നേടിയത്. 55 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്ന റെയ്മണ്ട് ഗ്രൂപ് അടുത്തിെട ഇത്യോപ്യയിൽ പുതിയ ഫാക്ടറി തുറക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.