വായ്പ തട്ടിപ്പ്: ചന്ദ കൊച്ചാറിെനതിരെ തെളിവുണ്ടെന്ന് എൻഫോഴ്സ്മെൻറ്
text_fieldsമുംബൈ: നുപവർ റിനീവബ്ൾസ് കമ്പനിക്ക് വീഡിയോകോൺ കോടികൾ നൽകിയത്, വായ്പ നൽകി പിന്നീട് എഴുതിത്തള്ളിയതിന് മുൻ െഎ.സി.െഎ.സി.െഎ മേധാവി ചന്ദ കൊച്ചാറിനുള്ള പ്രതിഫലമായാണെന്ന് വ്യക്തമായതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ.
ശനിയാഴ്ച ചന്ദ കൊച്ചാർ, ഭർത്താവും നുപവർ റിനീവബ്ൾസ് കമ്പനി പ്രമോട്ടറുമായ ദീപക് കൊച്ചാർ, വീഡിയോകോൺ ഉടമ വേണുഗോപാൽ ധൂത് എന്നിവരുടെ വീടുകളിലും ഒാഫിസുകളിലും തിരച്ചിൽ നടത്തിയ ഇ.ഡി കഴിഞ്ഞ നാലു ദിവസമായി മൂവരെയും ചോദ്യം ചെയ്തുവരുകയാണ്.
തിങ്കളാഴ്ചയും മൂവരെയും ദക്ഷിണ മുംബൈയിലെ ഇ.ഡി കാര്യാലയത്തിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അറസ്റ്റ് അനിവാര്യമാണെന്ന സൂചനയുണ്ട്.
െഎ.സി.െഎ.സി.െഎ ബാങ്ക് മേധാവിയായി ചുമതലയേറ്റ 2009നും 2011നും ഇടയിൽ ചന്ദ കൊച്ചാർ വീഡിയോകോണിെൻറ വിവിധ കമ്പനികൾക്ക് 3250 കോടി രൂപയോളം വായ്പ അനുവദിക്കുകയും പിന്നീട് 1875 കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളുകയും ചെയ്തെന്നാണ് ആരോപണം.
ഇേത കാലയളവിൽ ഭർത്താവ് ദീപക് കൊച്ചാറിെൻറ നുപവർ റിനീവബ്ൾസിന് വീഡിയോകോൺ 64 കോടി രൂപയും മൊറീഷ്യസ് കമ്പനിയായ ഫസ്റ്റ്ലാൻഡ് ഹോൾഡിങ്സ് 325 കോടിയും നൽകിയതായാണ് ഇ.ഡിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.