വ്യാജ ട്വീറ്റ്: എലോൺ മസ്കിന് ടെസ്ല ചെയർമാൻ സ്ഥാനം നഷ്ടമാകും
text_fieldsവാഷിങ്ടൺ: വ്യാജ ട്വീറ്റിനെ തുടർന്ന് ടെസ്ല സി.ഇ.ഒ എലോൺ മസ്കിന് കമ്പനിയുടെ ചെർമാൻ സ്ഥാനം നഷ്ടമാകും. യു.എസ് സെക്യൂരിറ്റി കമീഷനാണ് മസ്കിനോട് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ടെസ്ലയോടും മസ്കിനോടും വൻ തുക പിഴയടക്കാനും നിർദശിച്ചിട്ടുണ്ട്. 20 മില്യൺ ഡോളർ വീതം ടെസ്ലയും മസ്കും പിഴയടക്കേണ്ടി വരും.
ആഗസ്റ്റ് മാസത്തിലാണ് മസ്കിെൻറ വിവാദ ട്വീറ്റ് പുറത്ത് വന്നത്. ടെസ്ലയെ ഒാഹരി വിപണിയിൽ നിന്ന് പിൻവലിച്ച് പൂർണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു മസ്ക് ട്വീറ്റ് ചെയ്തത്. ട്വീറ്റ് പുറത്ത് വന്നതിനെ തുടർന്ന് ടെസ്ലയുടെ ഒാഹരി വില വൻ തോതിൽ ഉയർന്നിരുന്നു. കമ്പനിയുടെ സഹ ഉടമകളുമായി ആലോചിക്കാതെയായിരുന്നു ടെസ്ല സി.ഇ.ഒയുടെ ട്വീറ്റെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തിെൻറ ട്വീറ്റ് തെറ്റിദ്ധരിക്കുന്നതാണെന്ന നിലപാടുമായി യു.എസ് സെക്യൂരിറ്റി എക്സ്ചേഞ്ച് കമീഷൻ രംഗത്തെത്തിയത്.
ചെയർമാൻ സ്ഥാനത്ത് നിന്ന് മാറിയാലും മസ്കിന് സി.ഇ.ഒയായി തുടരാൻ സാധിക്കും. മുമ്പ് ടെലിവിഷൻ പരിപാടിക്കിടെ പരസ്യമായി കഞ്ചാവ് വലിച്ചും മസ്ക് വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
