പുണെയിലെ ബാങ്കിൽ സൈബർ കൊള്ള: 94 കോടി കവർന്നു
text_fieldsപുണെ: പുണെ ആസ്ഥാനമായുള്ള കോസ്മോസ് അർബൻ കോഒാപറേറ്റിവ് ബാങ്കിെല ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തി സൈബർ മോഷ്ടാക്കൾ 94 കോടി രൂപ തട്ടിയെടുത്തു. നഗരത്തിലെ ഏറ്റവും പഴക്കംചെന്ന ബാങ്കിെൻറ കമ്പ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറിയാണ് ആഗസ്റ്റ് 11നും 13നും ഇടയിൽ വൻ തുക അപഹരിച്ചത്.
ആഗസ്റ്റ് 11ന് അജ്ഞാതരായ ഹാക്കർമാർ ഉപഭോക്താക്കളുടെ വിസ, റുപെ കാർഡ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയത്. വിസ കാർഡ് ഉപയോഗിച്ച് 12,000 തവണ നടത്തിയ ഇടപാടിൽ 78 കോടി രൂപയാണ് രാജ്യത്തിന് പുറത്തെ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് ചതുഷ്റുങ്ക് പൊലീസ് സ്റ്റേഷനിൽ ബാങ്ക് അധികാരികൾ നൽകിയ പരാതിയിൽ പറഞ്ഞു. റുപെ കാർഡിലൂടെ നടത്തിയ 2849 ഇടപാടിൽ രണ്ട് കോടി രൂപ രാജ്യത്തിനകത്തെ അക്കൗണ്ടുകളിലേക്കും മാറ്റി.
ആഗസ്റ്റ് 13ന് കോസ്മോസ് ബാങ്കിെൻറ ‘സ്വിഫ്റ്റ് ട്രാൻസാക്ഷൻ’ ഉപേയാഗിച്ച് ഹാക്കർമാർ ഹോേങ്കാങ്ങിലെ ബാങ്കിലേക്ക് 13.94 കോടി മാറ്റിയതായി പരിശോധനയിൽ വ്യക്തമായി. രണ്ടു ദിവസത്തിനകമാണ് 94 കോടി രൂപ ബാങ്കിന് നഷ്ടമായത്. െഎ.ടി ആക്ട് പ്രകാരം െപാലീസ് കേസെടുത്തിട്ടുണ്ട്.
കാനഡയിൽ നിന്നാണ് പണാപഹരണത്തിന് കരുക്കൾ നീക്കിയതെന്നാണ് ബാങ്കിെൻറ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. പരാതി നൽകിയിട്ടുണ്ടെന്നും തുടർനടപടികൾക്ക് നാഷനൽ പേമൻറ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെയും (എൻ.പി.സി.െഎ), റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെയും സഹായം തേടിയിട്ടുണ്ടെന്നും ബാങ്ക് ഡയറക്ടർ കൃഷ്ണകുമാർ ഗോയൽ പറഞ്ഞു. പണാപഹരണം ഉപഭോക്താക്കളെ ബാധിക്കില്ലെന്നും ബാങ്കിെൻറ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് സർവറിെൻറ പ്രവർത്തനം നിർത്തുകയും ഇൻറർനെറ്റ് ഇടപാടിനുള്ള സൗകര്യം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.