Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബി.എസ്.എൻ.എല്ലിൽ...

ബി.എസ്.എൻ.എല്ലിൽ ശമ്പളം മുടങ്ങി

text_fields
bookmark_border
BSNL
cancel

തൃശൂർ: പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിൽ ആദ്യമായി ശമ്പളം മുടങ്ങി. എക്സിക്യുട്ടീവ്, നോൺ-എക്സിക്യുട്ടീവ് വിഭാഗം ജീവനക്കാർക്ക് ഫെബ്രുവരിയിലെ ശമ്പളം അവസാന ദിവസമായ വ്യാഴാഴ്ച നൽകിയില്ല. ധനസ്ഥിതി മോശമാണെന്നാണ് മാനേജ്മെൻറ് വാദം. അതേസമയം, സ്വയം വിരമിക്കലിന് ജീവനക്കാരെ പ്രേരിപ്പിക്കാനുള്ള തന്ത്രമാെണന്ന് ആൾ യൂനിയൻസ് ആൻഡ് അസോസിയേഷൻസ് ഒാഫ് ബി.എസ്.എൻ.എൽ (എ.യു.എ.ബി) ആരോപിച്ചു. ശമ്പളം മുടങ്ങിയതിനെതിെര വ്യാഴാഴ്ച രാജ്യവ്യാപകമായി സംഘടനകളുടെ െഎക്യവേദി ധർണ നടത്തി.

2000ൽ സ്ഥാപിതമായ ബി.എസ്.എൻ.എല്ലിൽ ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. റിലയൻസ് ജിയോ വരും വരെ ബി.എസ്.എൻ.എൽ ലാഭത്തിലായിരുന്നു. മൂന്ന് വർഷമായി നഷ്ടത്തിലായിട്ടും ശമ്പളം മുടങ്ങിയിരുന്നില്ല. മാസത്തിൽ അവസാനത്തെ പ്രവൃത്തി ദിനത്തിലാണ് ശമ്പളം നൽകുന്നത്. രണ്ട് വർഷമായി ഒപ്റ്റിക്കൽ ഫൈബർ വാങ്ങാൻ പോലും പണം മുടക്കാത്ത ബി.എസ്.എൻ.എൽ, ലഭിക്കുന്ന വരുമാനം എന്ത് ചെയ്യുന്നുവെന്നാണ് സംഘടനകളുടെ ചോദ്യം.

താരിഫ് യുദ്ധത്തിലൂടെ മറ്റ് ടെലികോം കമ്പനികളെ തുരത്തുന്നതിൽ ഏറെക്കുറെ വിജയിച്ച റിലയൻസിന് കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കുന്ന പിന്തുണയാണ് ബി.എസ്.എൻ.എല്ലിെൻറ ദുരവസ്ഥക്ക് കാരണം. 13,000 കോടിയുടെ കടത്തിലാണ് ബി.എസ്.എൻ.എൽ. മറ്റ് പല പൊതുമേഖല സ്ഥാപനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണിത്.  വികസന പ്രവർത്തനത്തിന് ബി.എസ്.എൻ.എല്ലിന് വായ്പയെടുക്കാൻ അനുമതിയോ 4ജി ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് ഫണ്ടോ കേന്ദ്രം നൽകുന്നില്ല.

വൻതോതിൽ ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം പുേരാമിക്കുകയാണ്. 35,000 ജീവനക്കാർക്ക് അടിയന്തരമായി വി.ആർ.എസ് അനുവദിക്കണമെന്നും പെൻഷൻ പ്രായം കുറക്കണമെന്നും മറ്റും ശിപാർശയുള്ള അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിെൻറ പഠന റിപ്പോർട്ട് ബി.എസ്.എൻ.എൽ മാനേജ്മെൻറും കേന്ദ്രവും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇൗ നിർദേശം എ.യു.എ.ബി തള്ളി. ജീവനക്കാരല്ല, മാനേജ്മെൻറിെൻറയും കേന്ദ്ര സർക്കാറിെൻറയും റിലയൻസ് അനുകൂല നിലപാടാണ് ബി.എസ്.എൻ.എല്ലിന് ശാപമെന്നും അവർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlmalayalam newsSalary Freeze
News Summary - BSNL Salary Freeze -Business News
Next Story