ചൈനയുമായി കോർത്താൽ തിരിച്ചടി ഇന്ത്യക്ക് തന്നെയെന്ന് വിദഗ്ധർ
text_fieldsപുൽവാമ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജെയ്ശെ മുഹമ്മദിെൻറ സ്ഥാപകനുമായ മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരന ായി പ്രഖ്യാപിക്കാനുള്ള യു.എന്നിലെ നീക്കങ്ങൾക്ക് ചൈന തടയിട്ടുവെന്ന വാർത്തക്ക് പിന്നാലെ ചൈനീസ് ഉൽപന്നങ്ങ ൾ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. ട്വിറ്ററിലുടെ യോഗാ ഗുരു ബാബ രാംദേവ് അടക്കമുള്ളവർ ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി നിർത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. അതേസമയം, ചൈനീസ് ഉൽപന്നങ്ങൾ നിരോധിക്കുന്നത് രാജ്യത്തിന് ഗുണകരമാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കുറവാണ്. എന്നാൽ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഉൾപ്പടെ വൻ തോതിൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മരുന്ന് നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളിൽ ഭൂരിപക്ഷവും വരുന്നത് ചൈനയിൽ നിന്നാണ്. ചൈനയുമായി പെെട്ടന്നൊരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങിയാൽ അത് രാജ്യത്ത് സമ്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. ചൈനീസ് ഉൽപന്നങ്ങൾക്ക് പകരം ഉൽപന്നങ്ങൾ നിർമിക്കാൻ സാേങ്കതികപരമായ ശേഷി ആർജിച്ചെടുക്കാൻ ഇന്ത്യക്ക് പെെട്ടന്ന് സാധ്യമാവില്ല.
ഇന്ത്യൻ ടെലികോം മേഖലയിൽ 70,000 കോടിയുടെ ഇറക്കുമതിയാണ് പ്രതിവർഷം നടക്കുന്നത്. വാവേയ്, സെഡ്.ടി.ഇ, ഷവോമി, ഒപ്പോ, വിവോ, വൺ പ്ലസ് തുടങ്ങിയ ചൈനീസ് െമാബൈൽ കമ്പനികളാണ് ഇറക്കുമതിയിൽ മുൻപന്തിയിലുള്ളത്. ഉൗർജമേഖലയിലും പ്രധാനമായും ഇറക്കുമതി നടക്കുന്നത് ചൈനയിൽ നിന്നാണ്. 30 ശതമാനമാണ് ഉൗർജ മേഖലയിലേക്കുള്ള ചൈനീസ് ഇറക്കുമതി. സോളാർ ഉൽപന്നങ്ങളുടെ അധികവും ചൈനീസ് കമ്പനികളുടേത്.
നിലവിൽ അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ല ഇന്ത്യൻ സമ്പദ്വ്യവസ്ഥ. ഇൗയൊരു സാഹചര്യത്തിൽ വ്യാപാര യുദ്ധത്തിലേക്ക് ഇന്ത്യ നീങ്ങിയാൽ അത് കടുത്ത പ്രതിസന്ധിയിലാവും അവസാനിക്കും. അധിക നികുതിയുടെ പേരിൽ അമേരിക്കയും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയിൽ വൈകാരികമായ താൽപര്യങ്ങൾ മുൻ നിർത്തി ചൈനീസ് ഉൽപന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത് ഒട്ടും ഗുണകരമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.