വരുന്നൂ... അടുത്ത യുദ്ധം...
text_fieldsഏതു രാജ്യത്തിെൻറയും ആഭ്യന്തര വിപണിയെ തവിടുപൊടിയാക്കാൻ മാത്രം ശേഷിയുള്ള വലിയൊരു യുദ്ധത്തിനുള്ള അരങ്ങൊരുക്കം അണിയറയിൽ തുടങ്ങികഴിഞ്ഞു.'ലോക വ്യാപാര രംഗം മൊത്തമായി പ്രത്യക്ഷത്തിൽ തന്നെ വരുതിയിൽ ആക്കാനുള്ള ട്രംപിെൻറ ആദ്യ ചരടുവലി. ഇതിലൂടെ പുതിയൊരു വ്യാപാര യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. നമ്മളിവിടെ ഒന്നും അറിയുന്നില്ല. ഭരണകൂടങ്ങളോ പ്രതിപക്ഷങ്ങളോ ഇതുവരെ അത് ശ്രദ്ധിച്ച മട്ടില്ല.
'ഗാട്ടും കാണാചരടുകളും' എന്നേ അതെഴുതിയവരും വായിച്ചവരും വഴിയിൽ ഉപേക്ഷിച്ചു. അല്ലെങ്കിൽ തന്നെ കാലഹരണപ്പെട്ട 1400 നിയമങ്ങൾ റദ്ദാക്കിയെന്ന് ലോക സാമ്പത്തിക ഉച്ചകോടിയിൽ മോദി പറഞ്ഞതുപോലും ആരും കേട്ടില്ല!! എപ്പോൾ, എങ്ങനെ റദ്ദാക്കിയെന്ന ചോദ്യം പോലും എവിടെയും ഉയർന്നില്ല!! അപ്പോൾ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്. എല്ലാം മുടക്കമില്ലാത്ത സംഭവിക്കുന്നു. ഒന്നും നമ്മളറിയുന്നില്ല.
എന്നാൽ, കേേട്ടാളൂ. സംഗതി ഡബ്ല്യു.ടി.ഒ ആണ്. അങ്ങ് അന്തർദേശീയമാണെങ്കിലും ഇങ്ങ് കേരളത്തിലെ കോഴിക്കച്ചവടം വരെ പൂട്ടിക്കുന്നതാണ്. അതിനെന്താ കോഴിക്കച്ചവടം പൂട്ടിയാൽ നാട് രക്ഷപ്പെടില്ലേ. ആശുപത്രികൾ പാതിയും പൂട്ടിക്കോളും എന്നാണ് മറുപടിയെങ്കിൽ ഇത് അവിടെയും നിൽക്കില്ല. ഉപ്പ് തൊട്ട് കർപൂരം വരെയും തോണ്ടിക്കുടഞ്ഞിേട്ട പോവൂ. അതുകൊണ്ട് ചില്ലറ കളിയല്ല ഇനി കാണാനിരിക്കുന്നത്.
ഡബ്ല്യു.ടി. ഒ എന്നാൽ, ലോക വ്യാപര സംഘടന. തുറന്ന വ്യാപാരം, എല്ലാവർക്കും ലാഭം. ഇതാണ് പ്രാഥമിക ലക്ഷ്യമെന്നാണ് പറച്ചിൽ. ലോകത്തെവിടെയും കച്ചവടം സ്വതന്ത്രമായും സുഗമമായും നടത്താനായി നിയമാവലിയും ഭരണഘടനയും ഒക്കെ ഉള്ള അന്തർദേശീയ വ്യാപാര ബോഡി എന്നും പറയാം. 1995ൽ നിലവിൽവന്നു. അന്നു മുതൽ ആഗോള വ്യാപാരത്തെ നിയന്ത്രിക്കുന്നത് ഡബ്ളിയു.ടി.ഒ ആണ്. 164 രാജ്യങ്ങൾ അംഗങ്ങൾ ആയി ഉണ്ട്. എന്നുവെച്ചാൽ ഭൂമിയിലെ മുക്കാലേ മുണ്ടാണിയോളം രാജ്യങ്ങളും ഇതിെൻറ നിയമാവലിക്ക് വിധേയമായാണ് അന്തർദേശീയ വ്യാപാരം നടത്തുന്നത് എന്ന്. ഇൗ രാജ്യങ്ങളുടെ പാർലമെൻറുകൾ എല്ലാം ഡബ്ളിയു.ടി.ഒയുടെ ഭരണ ഘടനക്ക് അംഗീകാരം നൽകിയിരിക്കുന്നു. അതിനോട് വിധേയപ്പെട്ടിരിക്കുന്നു.
രാജ്യങ്ങൾക്കിടയിൽ ഉള്ള വ്യാപാരത്തിന് ചില നിയമങ്ങളും ചട്ടങ്ങളും ഇത് നിശ്ചയിച്ചിരിക്കുന്നുവെന്ന് പറഞ്ഞല്ലോ. ഇൗ ചട്ടം പച്ചക്ക് ലംഘിക്കാൻ യു.എസ് തുനിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. അപ്പോൾ യു.എസിനെ ഡബ്ളിയു.ടി.ഒക്ക് മൂക്കു കയറിട്ട് നിലക്ക് നിർത്തിക്കൂടെ എന്ന് ചോദിക്കാം. അവിടെയാണ് കളിയുടെ മർമം. പറ്റില്ല. കാരണം, ഡബ്ളിയു.ടി.ഒ ഭരണഘടനക്കും മേലെയാണ് അമേരിക്കൻ ഭരണഘടന. അഥവാ യു.എസ് ഭരണഘടനക്ക് കീഴിൽ ആണ് വേൾഡ് ട്രേഡ് ഒാർഗനൈസേഷൻ എന്ന മഹാ സ്ഥാപനം!! എളുപ്പത്തില്‍ മനസ്സിലാവാന്‍ ഇന്ത്യന്‍ ഭരണഘടനക്കുമേല്‍ രണ്ട് ഭരണഘടനയുണ്ട്. ഒന്ന് ഡബ്ള്യു. ടി. ഒയുടേത്. അതിനും മുകളില്‍ യു.എസിന്‍റേത്.
അപ്പോൾ സംഭവിക്കാൻ പലതുമുണ്ട്. ഡബ്ളിയു.ടി.ഒയുമായി കരാറിൽ ഏർപ്പെട്ട ഏതു രാജ്യങ്ങളും ഇതിെൻറ നിയമാവലികൾ ലംഘിച്ചാൽ കുടുങ്ങും. എന്നാൽ, അമേരിക്ക മാത്രം കുടുങ്ങില്ല. അമേരിക്കയുടെ ഇഷ്ട രാജ്യങ്ങളും കുടുങ്ങില്ല. ഇപ്പോൾ ആദ്യത്തെ അടി കിട്ടിയിരിക്കുന്നത് ചൈനക്കാണ്. അന്തർദേശീയ തലത്തിൽ പുതിയ ട്രേഡ് വാറിന് നാന്ദി കുറിക്കുകയാണ്. ഇത് എവിടെ ചെന്ന് അവസാനിക്കുമോ എന്തോ? എന്തായാലും ഇന്ത്യൻ വിപണിക്ക് നല്ല അടി കിട്ടിക്കെണ്ടേയിരിക്കുമെന്ന് തീർച്ചയാണ്. കാരണം ഇന്ത്യൻ വിപണിയുടെ വാതിലുകൾ അങ്ങ് തുറന്ന് മലർത്തിയിട്ടിരിക്കുകയാണല്ലോ.
അമേരിക്ക അലൂമിനിയം, സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപെടുത്താൻ തീരുമാനിച്ചുകഴിഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ചൈനയടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കം സിസ്റ്റത്തിന് മൊത്തം ഭീഷണിയാവുമെന്ന് ഡബ്ളിയു.ടി.ഒ മേധാവി തന്നെ പറഞ്ഞു കഴിഞ്ഞു. പക്ഷെ, അവര്‍ക്കെന്തു നടപടിയെടുക്കാന്‍ കഴിയും? ഒന്നും കഴിയില്ല.
അംഗരാജ്യങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട്. എന്തു തന്നെ ആയാലും ട്രംപല്ലേ. അയാൾ പോവുന്ന വഴിക്ക് എല്ലാവരും ചെല്ലും. അത്ര തന്നെ.
അമേരിക്കയിൽ പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ സംരക്ഷിക്കാൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ, അലൂമിനിയം ഉൽപന്ന ഇറക്കുമതി കുറയ്ക്കാനാണത്രെ തീരുവ കൂട്ടിയത്. ഇവ രണ്ടും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചൈനയുടെ സമ്പദ്വ്യവസ്ഥക്ക് ഇത് ഏൽപിക്കുന്ന ആഘാതം അത്ര ചെറുതായിരിക്കില്ല. ഇന്ത്യ അമേരിക്കക്ക് പരുത്തിയോ റബ്ബറോ കയറ്റി അയക്കുന്നുണ്ടെന്ന് വിചാരിക്കുക. ഇവക്ക് രണ്ടിനുംമേൽ സമാനമായ തീരുവ ചുമത്തിയാൽ എന്തായിരിക്കും സംഭവിക്കുക? കയറ്റുമതി ഇടിയും. സ്വാഭാവികമായും ഉൽപാദനവും കയറ്റുമതിയും തമ്മിലുള്ള ബന്ധം താളം തെറ്റിയാൽ വിപണിയെ മൊത്തത്തിൽ ബാധിക്കും. ഇതു തന്നെയാണ് നാളെ ഡബ്ളിയു.ടി.ഒയുമായി കരാറിൽ ഏർപെട്ട എല്ലാ രാജ്യങ്ങളും അഭിമുഖീകരിക്കാൻ പോവുന്നത്.
ഫ്രീ മാർക്കറ്റിെൻറ പേരിൽ അമേരിക്ക എല്ലാ രാജ്യങ്ങളിലും കിടന്ന് മേയാന്‍ പോവുകയാണ്. അത് ഇതുവരെയുള്ളതുപോലെ ആയിരിക്കില്ല. അതിന് ഏറ്റവും ചെറിയ ഉദാഹരണമാണ് നേരത്തെ പറഞ്ഞ കോഴിക്കച്ചവടം. ഇനി ഇന്ത്യൻ കോഴിക്കോലുകൾ ആയിരിക്കില്ല നിങ്ങൾ കഴിക്കുക. നല്ല അസ്സൽ അമേരിക്കൻ 'കോഴി ' ആയിരിക്കും. അതെങ്ങനെയെന്നല്ലേ? കഴിഞ്ഞ ദിവസം ഒരു വാർത്തയുണ്ടായിരുന്നു. സംസ്ഥാനത്തെ കോഴിക്കച്ചവടം തകർച്ചയുടെ വക്കിൽ എന്ന്. ഇപ്പോൾ തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് ഇൻക്യുബേറ്ററിൽ വെച്ച് വരിയിച്ചെടുക്കുന്ന ‘കോഴി’കൾ അതിർത്തി കടന്നു വരുന്നു. നമ്മൾ അത് പൊരിച്ചും കരിച്ചും നിറച്ചും നിർത്തിയും കിടത്തിയുമൊക്കെ അകത്താക്കുന്നുണ്ട്. ഇനി തമിഴ്കോഴികൾ ഇവിടെ ക്ലച്ചു പിടിക്കില്ല. അതിനേക്കാൾ കുറഞ്ഞ വിലയിൽ അമേരിക്കൻ കോഴിക്കാലുകൾ ഇവിടെയെത്തും. നേരത്തെയുളള കെൻറക്കി ചിക്കനേക്കാളും വിപണികള്‍ കീഴടക്കും അത്.
ഡബ്ളിയു.ടി.ഒയുടെ ഫ്രീ മാർക്കറ്റ് സാധ്യതകൾ വെച്ച് എല്ലാ വിപണികളിലും ഇനി അമേരിക്കൻ ആധിപത്യം നേടും. മറ്റുള്ളവരുടെ ഫ്രീ ട്രേഡ് അമേരിക്കയുടെ സുരക്ഷയെ ചൊല്ലി തടയുകയും ചെയ്യും. എന്താവുമോ എന്തോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.