ജി.എസ്.ടിക്ക് ശേഷം ആദായനികുതിയിൽ കണ്ണുവെച്ച് മോദി
text_fieldsന്യൂഡൽഹി: രാജ്യത്തെ എകീകൃത നികുതി സംവിധാനമായ ജി.എസ്.ടി നടപ്പാക്കിയതിന് പിന്നാലെ ആദായ നികുതിയിൽ മാറ്റങ്ങൾക്കൊരുങ്ങി മോദി സർക്കാർ. ആദായ നികുതി നിയമത്തിലെ മാറ്റങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചു. രാജ്യത്തിെൻറ നിലവിലെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് ആദായ നികുതി നിയമത്തിൽ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്.
നിലവിലെ ആദായ നികുതി നിയമം പ്രാബല്യത്തിൽ വന്നത് 1961ലാണ്. ഏകദേശം 50 വർഷങ്ങൾ കഴിഞ്ഞ നിയമത്തിൽ മാറ്റങ്ങൾ വേണമെന്നാണ് സർക്കാർ പക്ഷം. ആറ് മാസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ നിയമങ്ങൾ കൂടി പഠിച്ച് അനുയോജ്യമായ പുതിയ നിയമം പ്രത്യേക സംഘം മുന്നോട്ട് വെക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ ജൂലൈയിൽ ആണ് സാമ്പത്തിക രംഗത്ത് സമഗ്രമാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ എകീകൃത നികുതിയായ ജി.എസ്.ടി നടപ്പിലാക്കിയത്. എന്നാൽ ജി.എസ്.ടി സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.