പുതുദിശാബോധവുമായി യൂണിവേഴ്സൽ
text_fields2001-02ൽ 33.24 ആയിരുന്നു എസ്.എസ്.എൽ.സി പരീക്ഷയിൽ മലപ്പുറം ജില്ലയുടെ വിജയ ശതമാനം. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും പിറകിൽ. തുടർന്ന് പരീക്ഷഫലം ഉയർത്താനായി ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് ‘വിജയഭേരി’. ഇതിനും ഒരു വർഷം മുമ്പ്, മലപ്പുറത്തും സമീപ ജില്ലകളിലും മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ പങ്കെടുത്തിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.
അതിൽ വിജയിച്ച് ഡോക്ടർമാരോ എൻജിനീയർമാരോ മറ്റ് ഉന്നത മേഖലകളിലോ എത്തുന്നവർ അതിലും കുറവ്. സാമ്പത്തികമായി ഉയർന്നവർക്ക് മാത്രം പ്രാപ്യമായ മേഖല, ഈ സമയത്താണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മലബാറിന് പുതിയ ദിശാബോധവുമായി കോട്ടക്കലിൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി സ്ഥാപനം തുടങ്ങുന്നത്.
2000ത്തിൽ ചങ്കുവെട്ടിയിൽ പൂളക്കോടൻ അസീസ് ഹാജിയുടെ നേതൃത്വത്തിലായിരുന്നു ആരംഭം. ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രഫഷനൽ കോഴ്സുകളിലും മലബാർ വലിയ മുന്നേറ്റമുണ്ടാക്കുന്ന ഈ കാലത്ത് യൂണിവേഴ്സലിന്റെ പങ്ക് വലുതാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങിയ നിരവധി പേർ ഇന്ന് രാജ്യത്തിനകത്തും പുറത്തുമായി പ്രശസ്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. പ്രതിസന്ധികളെ അതിജീവിച്ചാണ് നേട്ടങ്ങളിലേക്കുള്ള യാത്രയെന്ന് നേതൃത്വം നൽകുന്നവർ പറയുന്നു.
തുടക്കം ചെറിയ രീതിയിൽ
മത്സരപരീക്ഷകളെക്കുറിച്ച് സാധാരണക്കാരായ രക്ഷിതാക്കൾ കേട്ടുവരുന്ന സമയത്താണ് ആറുപേരുടെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അസീസ് ഹാജിക്കൊപ്പം ക്യാപ്റ്റൻ ഡോ. അബ്ദുൽഹമീദ്, കെ.പി. ഇഖ്ബാൽ, സി.കെ. ബീരാൻ, സി.കെ. ഇസ്മായിൽ, സി. കുഞ്ഞു എന്നിവരുടെ നേതൃത്വത്തിലാണ് യൂണിവേഴ്സൽ പിറക്കുന്നത്. ചെറിയ രീതിയിലായിരുന്നു തുടക്കം. അന്ന് മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് തയാറെടുക്കാനുള്ള സ്ഥാപനങ്ങൾ കുറവായിരുന്നു.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു വൻകിട സ്ഥാപനങ്ങൾ. രക്ഷിതാക്കളോ വിദ്യാർഥികളോ വലിയ പ്രാധാന്യവും നൽകിയിരുന്നില്ല. മത്സരപരീക്ഷകളെക്കുറിച്ച് സാധാരണക്കാർക്ക് അവബോധം നൽകുകയായിരുന്നു തുടക്കം. ഇതിനായി നിരന്തരം ക്ലാസുകൾ നൽകി. തുടർന്ന് നൂറിൽ താഴെ കുട്ടികളുമായി ക്രാഷ് കോഴ്സായിട്ടാണ് ആരംഭം. പിന്നീട് പടിപടിയായി വളർന്നു.
മാറ്റത്തിന്റെ 23 വർഷങ്ങൾ
യൂണിവേഴ്സലിന്റെ കഴിഞ്ഞുപോയ 23 വർഷങ്ങൾ മലബാറിന്റെയും ഗതിനിർണയിച്ച കാലഘട്ടംകൂടിയാണ്. ഈ സമയത്താണ് മലപ്പുറത്ത് പ്രഫഷനൽ കോഴ്സുകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ വരുന്നത്. പെൺകുട്ടികൾ എൻട്രൻസ് പരീക്ഷകളിൽ മികച്ച വിജയവും ഒന്നാം റാങ്കും ഉൾപ്പെടെ നേടുന്നു. ഈ മാറ്റത്തിലേക്ക് നയിച്ച ഘടകങ്ങൾ നിരവധിയാണ്. ഇതിൽ യൂണിവേഴ്സലിനും വലിയ ഇടമുണ്ട്.
ഉന്നത കലാലയങ്ങളിൽ പ്രവേശനം നേടാനുള്ള വഴി ഒരുക്കുകയും ഇതിലൂടെ മികച്ച ജോലി നേടാനും നിരവധി പേർക്കായി. ഇതിലേക്ക് നയിക്കുക എന്നത് പ്രധാന ഘടകമാണ്. യൂണിവേഴ്സൽ അടക്കമുള്ള സ്ഥാപനങ്ങൾ തുറന്നുനൽകിയത് ഈ വഴിയാണ്. നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് പ്രചോദനമായി. വിവിധ എയിംസ്, ജിപ്മർ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, മറ്റു ഗവ. മെഡിക്കൽ കോളജുകൾ, ഐസറുകൾ, നൈസർ ഭുവനേശ്വർ, ഐ.ഐ.എസ്.സി ബംഗളൂരു,
എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, ബിറ്റ്സ് (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്), പിലാനി, ബിറ്റ്സ് മെസ്റാ റാഞ്ചി, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ മാരി ടൈം യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ്, അലീഗഢിലെ സാക്കിർ ഹുസൈൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, കേരളത്തിലെ എല്ലാ മെഡിക്കൽ, എൻജിനീയറിങ് കോളജുകളിലും ഇന്ന് യൂണിവേഴ്സലിൽനിന്നും പഠിച്ചിറങ്ങിയവരുണ്ട്. കൂടാതെ, അഗ്രികൾച്ചറൽ, ഹോർട്ടികൾച്ചറൽ, ഫിഷറീസ്, ബയോടെക്നോളജി, അഗ്രികൾച്ചർ എൻജിനീയറിങ് മേഖലകളിലേക്കും അവസരങ്ങൾ തുറന്നു നൽകുന്നു.
എല്ലാവർക്കും അവസരം
ഇന്ന് നാടിന്റെ മുക്കിലും മൂലയിലും എൻട്രൻസ് സ്ഥാപനങ്ങളാണ്. ഇവരിൽനിന്നും യൂണിവേഴ്സലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. മറ്റുള്ള ഇടങ്ങളിൽ പ്രത്യേക പരീക്ഷയും മറ്റും നടത്തിയാണ് തെരഞ്ഞെടുപ്പെങ്കിൽ പ്ലസ് ടു പൂർത്തിയായി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് നേരിട്ട് ഇവിടെ അവസരം നൽകുന്നു. മികച്ചവരെ കണ്ടെത്തി പരിശീലനം നൽകുകയല്ല പകരം താൽപര്യമുള്ളവരെ നിരന്തര പരിശീലനത്തിലൂടെ പ്രവേശന പരീക്ഷക്കായി ഒരുക്കുകയാണ് ചെയ്യുന്നത്.
യൂണിവേഴ്സലിന് കോട്ടക്കലിൽ ഒരൊറ്റ സെന്റർ മാത്രമാണുള്ളത്. ഇവിടെ കൃത്യമായ പഠനത്തോടൊപ്പം ജീവിതവിജയത്തിനാവശ്യമായ രീതിയിലുള്ള പാഠങ്ങളും മൂല്യങ്ങളും പകരുന്നു എന്നതാണ് മറ്റു സ്ഥാപനങ്ങളിൽ നിന്നും യൂണിവേഴ്സലിനുള്ള വ്യതിരക്തത. സമൂഹത്തിന് ഗുണകരമാകുന്ന രീതിയിൽ അച്ചടക്കവും ചുറ്റുപാടും കുടുംബവും എല്ലാം അറിയുന്ന രീതിയിൽ വ്യക്തിത്വ വികസനത്തിനുള്ള പരിശീലനവും നൽകുന്നു. ധാർമികതയിലൂന്നിയ വിദ്യാഭ്യാസ രീതിയാണ് ഇവിടെയുള്ളത്. സാമ്പത്തിക പിന്നാക്കക്കാർക്കും പ്രയാസമുള്ളവർക്കും പ്രത്യേകം പരിഗണന നൽകുന്നു.
സജ്ജമാക്കുന്നു, മത്സരപരീക്ഷകൾക്ക്
രാജ്യത്തെ എല്ലാ മെഡിക്കൽ, എൻജിനീയറിങ് അടിസ്ഥാന ശാസ്ത്ര മേഖലകളിലെ എല്ലാ മത്സരപരീക്ഷകൾക്കും യൂണിവേഴ്സൽ വിദ്യാർഥികളെ സജ്ജമാക്കുന്നു. നേരത്തെ, ചെറിയ രീതിയിലായിരുന്നുവെങ്കിൽ ഇന്ന് അത്യാധുനിക സംവിധാനങ്ങളോടെ ചങ്കുവെട്ടിയിലെ വിശാലമായ കാമ്പസിലാണ് ക്ലാസുകൾ. മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്കൊപ്പം യൂണിവേഴ്സൽ പബ്ലിക് സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളും, എൻട്രൻസ് പരിശീലനവും നൽകുന്നു.
നിലവിൽ രണ്ടായിരത്തോളം വിദ്യാർഥികളും 200ഓളം അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്. ആധുനിക ലാബുകൾ, കോൺഫറൻസ് ഹാൾ, ഹോസ്റ്റൽ, ലൈബ്രറി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ചിട്ടയായ പഠനവും പരിശീലനവും ഇവ നിരീക്ഷിക്കാനായി മികച്ച അധ്യാപകരും ഇവിടെയുണ്ട്.
തുടക്കം മുതൽ സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറാണ് കെ.പി. ഇഖ്ബാൽ, എം.ബി.എ ബിരുദധാരിയായ ഇഖ്ബാൽ എയർ ഇന്ത്യ നൽകുന്ന മികച്ച അധ്യാപകർക്കുള്ള ബോൾട്ട് അവാർഡ് (പ്രതിഭാ പുരസ്കാരം) കരസ്ഥമാക്കിയ കേരളത്തിലെ ആദ്യ അധ്യാപകൻ കൂടിയാണ്. യൂണിവേഴ്സലിനെ മികവിലേക്കെത്തിക്കുന്നതിൽ ഇദ്ദേഹത്തിന്റെ നേതൃപരമായ കഴിവ് വളരെ വലുതാണ്.
കുട്ടികളുടെ പ്രിയപ്പെട്ട ‘എ.എഫ്’
കുട്ടികളുടെ ഹൃദയങ്ങളിൽ ഇടംപിടിക്കുന്നവരായിരിക്കും മികച്ച അധ്യാപകർ. അവരുടെ ജീവിതത്തിലുടനീളം പ്രിയ അധ്യാപകരെ അനുസ്മരിക്കുകയും ഓർത്തെടുക്കുകയും ചെയ്യും. യൂണിവേഴ്സലിൽ പഠിക്കുന്നവർക്കും പഠിച്ചിറങ്ങുന്നവർക്കും അത്തരത്തിൽ ഒരു അധ്യാപകനുണ്ട്. സ്നേഹത്തോടെ എ.എഫ് എന്നവർ വിളിക്കാറുള്ള ഡോ. അബ്ദുൽ ഹമീദ് ആണ് ആ അധ്യാപകൻ. സ്ഥാപനത്തിന്റെ തുടക്കം മുതൽ ഇപ്പോഴും മേൽനോട്ടം വഹിക്കുന്ന ക്യാപ്റ്റൻ ഡോ. അബ്ദുൽ ഹമീദ്.
പഠിക്കുന്ന എല്ലാ വിദ്യാർഥികളുമായും അധ്യാപക-വിദ്യാർഥി ബന്ധത്തിനപ്പുറം ഊഷ്മള ബന്ധമുള്ള വ്യക്തി. വീടുവിട്ട് ഹോസ്റ്റലിൽ എത്തുമ്പോൾ അവരോടൊപ്പം നിൽക്കുന്ന മറ്റൊരു രക്ഷിതാവുകൂടിയാണ് അവർക്ക് അദ്ദേഹം. വളാഞ്ചേരി എം.ഇ.എസ് കോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം 2020ലാണ് സർവിസിൽനിന്നും വിരമിച്ചത്. എം.എസ്.സി കഴിഞ്ഞ ഉടൻ 1987ലാണ് കോളജ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.
ശേഷം നിരവധി ബിരുദങ്ങൾ പൂർത്തീകരിക്കുകയും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. എൻ.സി.സി ഓഫിസറുമായിരുന്നു. ഉൾക്കാട്ടിൽ പുതുതായി അഞ്ച് സസ്യങ്ങളെ കണ്ടെത്തി അവക്ക് പേരുകളും നൽകി. പത്തോളം ഗവേഷണ പ്രബന്ധങ്ങൾ രചിച്ചു. ഫിൽമിഫേൻസ് ഓഫ് സൗത്ത് ഇന്ത്യ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല നൽകുന്ന മികച്ച അധ്യാപകർക്കുള്ള എം.എം. ഗനി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഭാര്യ: രണ്ടത്താണി തൊഴനൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായ കെ.പി. റംലത്ത്. മക്കൾ: ഡോ. സുമയ്യ, ഫാസിൽ (ഫാക്കൽറ്റി, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ, യൂണിവേഴ്സൽ). മരുമക്കൾ: ആഷിഫ് ഐ.ആർ.എസ്, ഡോ. നിദ.
Contact: 7034031009, 9895165807, 9037232411
www.universalinstitute.in, www.universalpublicschool.org,
E-mail: universalkottakkal@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.