Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightട്രംപിന്റെ...

ട്രംപിന്റെ ഭീഷണിയിൽവീണ് ഓഹരി വിപണി; സെൻസെക്സ് 1300 പോയന്റ് ഇടിഞ്ഞു

text_fields
bookmark_border
Stock market
cancel

മുംബൈ: ഇറാനെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനക്ക് പിന്നാലെ തകർന്ന് ഓഹരിവിപണി. വ്യപാരം തുടങ്ങി രാവിലെ 9.27ഓടെ സെൻസെക്സ് 1401.01 പോയന്റ് ഇടിഞ്ഞ് 71733.32ലും നിഫ്റ്റി 439.55 പോയന്റ് ഇടിഞ്ഞ് 22,239.85ലുമെത്തി.

രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ ശക്തമായി നേരിടുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഓഹരിവിപണിയെ സമ്മർദ്ദത്തിലാക്കിയതെന്ന് വിദഗ്ധർ പറയുന്നു. എച്ച്.സി.എൽ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്റ്റോക്ക് മാത്രമാണ് നേട്ടത്തിലുള്ളത്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇൻഡിഗോ ലിമിറ്റഡ്, അദാനി പോർട്ട്സ് ആൻഡ് സ്​പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, എൻ.ടി.പി.സി തുടങ്ങിയവയുടെ ഓഹരികൾ കനത്ത നഷ്ടത്തിലാണ്.

ആഗോള പ്രതിസന്ധിയെ തുടർന്ന് വിദേശ നിക്ഷേപകർ വിൽപ്പന തുടരുന്നതും ഓഹരി വിപണിയെ നഷ്ടത്തിലാക്കി. ഏപ്രിൽ ഒന്നിന് 8331 കോടി രൂപയുടെ വിൽപ്പനയാണ് വിദേശ നിക്ഷേപകർ നടത്തിയത്. ഉയർന്ന ക്രൂഡ് ഓയിൽ വിലയും വ്യാപാര കമ്മിയും രൂപയുടെ ഇടി​വുമെല്ലാം വിൽപ്പനക്ക് ആക്കം കൂട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stock marketSensexNiftyFPIDonald Trump
News Summary - Sensex Drops 1300 Points Nifty Down 400 After Trumps Latest Iran Threat
Next Story