വിജയ വീഥിയില്‍ റാകിസ്
text_fieldsഇടത്തരം-വന്‍കിട സംരംഭകര്‍ക്കും ബിസിനസ് രംഗത്തെ തുടക്കക്കാര്‍ക്കും ഒരു പോലെ അവസരങ്ങളൊരുക്കി പുതു വര്‍ഷത്തിലും വിജയ വഴിയിലാണ് റാക് ഇക്കണോമിക് സോണ്‍ (റാകിസ്). ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങി ബിസിനസ് മേഖലയില്‍ നിലയുറപ്പിച്ചവരും വന്‍ മുതല്‍ മുടക്കില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തവരുമാണ് റാകിസ് വിജയ വീഥിയിലെ മൂലധനം. ഫിച്ച് റേറ്റിങ്സ്, എസ് ആൻഡ് പി തുടങ്ങിയ പ്രശസ്ത ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ സംരംഭകര്‍ക്ക് സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും കേന്ദ്രമായാണ് റാകിസിനെ സാക്ഷ്യപ്പെടുത്തുന്നത്.
കേവലം 6,000 ദിര്‍ഹം മുടക്കിയാല്‍ സംരംഭം തുടങ്ങാന്‍ കഴിയുമെന്നത് ബിസിനസ് സ്വപ്നം കാണുന്നവരെ റാകിസിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്. യു.എ.ഇയില്‍ കമ്പനി സജ്ജീകരിക്കുമ്പോള്‍ ബിസിനസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതുള്‍പ്പെടെ വിപുല മൂല്യവര്‍ധിത സേവനങ്ങളും റാകിസ് ഉറപ്പ് നല്കുന്നു. ഫ്രീ സോണ്‍-നോണ്‍ ഫ്രീ സോണ്‍ ബിസിനസുകള്‍, ഫ്രീലാന്‍സര്‍, സ്റ്റാര്‍ട്ടപ്പുകള്‍, എസ്.എം.ഇകളിലുമായി എണ്ണം പറഞ്ഞ വ്യവസായ സംരംഭങ്ങളാണ് റാകിസിലൂടെ നേട്ടം കൈവരിക്കുന്നതെന്ന് റാകിസ് മാനേജിങ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി പറയുന്നു.
തുറമുഖങ്ങള്‍, അന്താരാഷ്ട്ര വിമാനത്താവളം, മള്‍ട്ടി-ലെയ്ന്‍ സൂപ്പര്‍ ഹൈവേകള്‍ തുടങ്ങി ലോജിസ്റ്റിക്സ് ഹബ്ബുകള്‍ തുടങ്ങിയവയിലൂടെ സംരംഭകര്‍ക്ക് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ റാകിസിലൂടെ കഴിയുന്നു. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ-മധ്യേഷ്യ എന്നിവിടങ്ങളിലെ വളരുന്ന വിപണികളുമായി സംരംഭകര്‍ക്ക് പാലമായും റാകിസ് പ്രവര്‍ത്തിക്കുന്നു.
അല്‍ ഗൈല്‍ ഇന്‍ഡസ്ട്രിയല്‍, അല്‍ ഹംറ ഇന്‍ഡസ്ട്രിയല്‍, റാക്കിസ് അക്കാദമിക്, അല്‍ ഹുലൈല ഇന്‍ഡസ്ട്രിയല്‍, അല്‍ നഖീല്‍ ബിസിനസ്, അല്‍ ഹംറ ബിസിനസ് തുടങ്ങി ആറ് സോണുകളിലായാണ് റാകിസിന്െറ പ്രവര്‍ത്തനം. ഇന്ത്യ ആസ്ഥാനമായി പ്രതിരോധ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എം.കെ.യുവിന്‍െറ ഉപസ്ഥാപനമായ ക്നൈറ്റ്ട്രൈഡര് ടെക്നോളജീസ്, ഡാബര്‍, അശോക് ലെയ്ലന്ഡ്, എല്‍ ആന്റ് ബി ഡിസൈന്‍, സ്പാര്ക്ലൊ, അഹമ്മദ് ടീ തുടങ്ങി നൂറോളം രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ 15,000ലേറെ സ്ഥാപനങ്ങള്‍ റാകിസില് പ്രവര്‍ത്തിക്കുന്നു.
ഫോറിന് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റില്‍ (എഫ്.ഡി.ഐ) അടിസ്ഥാനമാക്കി വിദേശ നിക്ഷേപകര്‍ക്ക് കമ്പനികളില്‍ നൂറു ശതമാനം ഉടമസ്ഥാവകാശം റാകിസ് നല്കി വരുന്നതായി റാകിസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. മികച്ച സൗകര്യങ്ങളും ഡോക്യുമെന്റേഷനുകളില്‍ ഇളവുകളും ഇതുവഴി ലഭിക്കുന്നു. വ്യവസായത്തിനൊപ്പം വിവിധ സേവന മേഖലകളിലും കാര്‍ഷിക രംഗത്തും റാകിസില് നിക്ഷേപം സാധ്യമാണ്.
ബിസിനസ് പങ്കാളികളെ ചേര്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറുന്നതിനുമുള്ള നടപടികളും എളുപ്പമാണ്്. എഫ്.ഡി.ഐ ഘടനയില്‍ സ്ഥാപിതമാകുന്ന കമ്പനികളെ ദേശീയ സ്ഥാപനങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. സ്ഥാപനങ്ങളുടെ ആസ്തികള്‍ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കി രാജ്യത്തിന്‍െറ നിക്ഷേപ രംഗം സജീവമാക്കുന്നതാണ് എഫ്.ഡി.ഐ ഘടന.
റാക് ഫ്രീ ട്രേഡ് സോണിനെയും റാക് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയെയും (റാകിയ) 2017ലാണ് റാക് എക്കണോമിക് സോണാക്കി (റാകിസ്) പുന$സംവിധാനിച്ചത്. റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന് ശൈഖ് സഖര്‍ ബിന്‍ ആല് ഖാസിമിയാണ് 2000ല്‍ റാക് ഫ്രീ ട്രേഡ് സോണും 2005ല്‍ റാക് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സ്ഥാപിച്ചത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര വ്യാപാര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ലോക വ്യവസായിക ഭൂപടത്തില്‍ റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.