ക്രിപ്‌റ്റോ കറൻസിക്ക് സമ്പൂർണ്ണ നിരോധനമേർപ്പെടുത്താൻ പാകിസ്താൻ
text_fieldsക്രിപ്‌റ്റോ കറൻസി രാജ്യത്ത് നിന്നും പൂർണ്ണമായി നിരോധിക്കാനൊരുങ്ങി പാകിസ്താൻ. പാകിസ്താൻ സർക്കാരും സ്റ്റേറ്റ് ബാങ്ക് ഒാഫ് പാകിസ്താനും (എസ്.ബി.പി) പാകിസ്താൻ സെൻട്രൽ ബാങ്കും സംയുക്തമായി എല്ലാ ക്രിപ്‌റ്റോ കറൻസി ഇടപാടുകളും രാജ്യത്ത് നിരോധിക്കാൻ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ.
ക്രിപ്‌റ്റോകറൻസികൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് എസ്‌ബിപി പാനൽ ശുപാർശ ചെയ്തിരുന്നു. അവർ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിൽ പിഴ ചുമത്താൻ സിന്ധ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 100 മില്യൺ ഡോളറിന്റെ ക്രിപ്‌റ്റോ അഴിമതി രാജ്യത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
അതേസമയം, വ്യാപാരത്തിനായി ഡിജിറ്റൽ കറൻസികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളുടെയും മറ്റും അഭാവം കാരണം പാകിസ്ഥാനിൽ ക്രിപ്‌റ്റോകറൻസികളുടെ നില അനിശ്ചിതത്വത്തിലാണ്.
കഴിഞ്ഞ ഒക്ടോബർ 20ന് സിന്ധ് ഹൈക്കോടതി ഫെഡറൽ സർക്കാരിനോട് മൂന്ന് മാസത്തിനകം ക്രിപ്‌റ്റോകറൻസികൾ നിയന്ത്രിക്കണമെന്ന് പറഞ്ഞു. ക്രിപ്‌റ്റോകറൻസികളുടെ നിയമപരമായ നില നിർണ്ണയിക്കാൻ ഫെഡറൽ ഫിനാൻസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നതായി സാമ ടിവി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

