Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപി.എഫ് പലിശ 8.5...

പി.എഫ് പലിശ 8.5 ശതമാനമാക്കിയ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം

text_fields
bookmark_border
പി.എഫ് പലിശ 8.5 ശതമാനമാക്കിയ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം
cancel

ന്യൂഡൽഹി: 2020 -21 സാമ്പത്തിക വർഷത്തിൽ പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപങ്ങൾക്കുള്ള പലിശ 8.5 ശതമാനമാക്കിയ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.

2018-19 സാമ്പത്തിക വർഷത്തിൽ 8.65 ആയിരുന്ന പലിശ നിരക്ക് 8.5 ലേക്ക് താഴ്ത്തി ഇൗ വർഷം മാർച്ചിൽ ഇ.പി.എഫ്.ഒ ഉന്നതാധികാര സമിതി സമർപ്പിച്ച നിർദേശമാണ് ധനമന്ത്രാലയം അംഗീകരിച്ചത്.

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. അഞ്ചുകോടിയോളം ജീവനക്കാരെയാണ് ഇതു ബാധിക്കുന്നത്.

2016-17 ൽ 8.65 ശതമാനവും 2017-18ൽ 8.55 ശതമാനവും 2018-19 ൽ 8.65ഉം ആയിരുന്ന പലിശ നിരക്ക് 2019 -20ൽ 8.5 ശതമാനമാക്കി. ആ നിരക്ക് ഇൗ സാമ്പത്തിക വർഷവും തുടരാനാണ് ഇപ്പോൾ ധനമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് 2013-14 ൽ 8.75 ശതമാനമായിരുന്നു ഇ.പി.എഫ് പലിശനിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFO
News Summary - Govt approves interest rate on provident fund
Next Story