Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengaluru Company Is Looking For Chief Meme Officer
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightഅവസാനം...

അവസാനം ട്രോളന്മാരെത്തേടി ജോലിയുംവന്നു; ബെംഗളൂരു കമ്പനിയിൽ ലക്ഷം രൂപ ശമ്പളത്തിന് ‘ചീഫ് മീം ഓഫീസറാ’കാൻ അവസരം

text_fields
bookmark_border

ബംഗളൂരു: നല്ലൊരു ട്രോൾ കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്! എന്നാൽ, ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാൻ പുലിയാണോ നിങ്ങൾ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴിലവസരം. മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലിയിലേക്ക് ട്രോളന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു കമ്പനി.

ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ 'സ്റ്റോക്‌ഗ്രോ' ആണ് കൗതുകമുണർത്തുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 'ചീഫ് മീം ഓഫിസർ' എന്നാണ് തസ്തികയുടെ പേര്. ലിങ്കിഡിൻ വഴിയാണ് കമ്പനി ജോലി അവസരം പോസ്റ്റ് ചെയ്തത്. സാമ്പത്തിക വിഷയങ്ങളിൽ അറിവുള്ളയാളായിരിക്കണം ​​േട്രാളൻ എന്നും കമ്പനി പറയുന്നു.

ലക്ഷം ശമ്പളത്തിന്റെ ജോലിക്കൊപ്പം മറ്റൊരു ഗംഭീര ഓഫറും സ്റ്റോക്‌ഗ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ യോഗ്യതയുമൊത്ത ഉദ്യോഗാർഥിയെ നിർദേശിക്കുന്നവർക്ക് കമ്പനി ഐപാഡ് സൗജന്യമായി നൽകും. എത്രയും ആളുകളെ റഫർ ചെയ്യാൻ പറ്റും. നമ്മൾ നിർദേശിച്ച ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെട്ടാലാണ് സൗജന്യ ഐപാഡ് ലഭിക്കുക.


ഇസെഡ് തലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ചതെന്നാണ് സ്റ്റോക്‌ഗ്രോ വൃത്തങ്ങൾ പറയുന്നത്. നർമത്തിന്റെ മോമ്പൊടിയോടെ, മീമിന്റെ രൂപത്തിൽ വാർത്തകളും വിവരങ്ങളും ആളുകളിലെത്തിക്കാൻ കഴിവുള്ളവരാകണം ഉദ്യോഗാർത്ഥികൾ. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അത് കമ്പനിയുടെ ബ്രാൻഡ് മൂല്യവും നിലവാരവും ഉൾക്കൊണ്ടുകൂടി വേണമെന്ന് ജോലിയുടെ വിശദാംശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewstrollersChief Meme Officer
News Summary - Bengaluru Company Is Looking For Chief Meme Officer And The Salary Is......
Next Story