സ്വിസ് ബാങ്ക് നിക്ഷേപം ഇന്ത്യ 77ാം സ്ഥാനത്ത്; ബ്രിട്ടനും അമേരിക്കയും മുന്നിൽ
text_fieldsസൂറിച്ച്: സ്വിസ് ബാങ്കിൽ ഏറ്റവും അധികം പണം നിക്ഷേപിച്ച പട്ടികയിൽ ഇന്ത്യ 77 ആം സ്ഥാനത്ത്. ഏകദേശം 6625 കോടി രൂപ. മുൻ വർഷം ഇത് 74 ാം സ്ഥാനത്തായിരുന്നു. സ്വിസ് ബാങ്കിൽ നിക്ഷേപങ്ങളിൽ ഒന്നാം സ്ഥാനം ബ്രിട്ടൻ നിലനിർത്തി. ആകെ നിക്ഷേപങ്ങളുടെ 27 ശതമാനവും ബ്രിട്ടേൻറതാണ്. സ്വിസ് നാഷനൽ ബാങ്കാണ് ഓരോ രാജ്യങ്ങളുടെയും നിക്ഷേപങ്ങളുടെ പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ഇന്ത്യയിൽനിന്ന് വ്യക്തികളും സ്ഥാപനങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് സ്വിസ് ബാങ്ക് നിക്ഷേപത്തിൽനിന്ന് പിൻവലിയുന്നതായും മൊത്തം നിക്ഷേപത്തിൻെറ 0.06 ശതമാനം മാത്രമാണ് ഇന്ത്യൻ ബ്രാഞ്ചുകളിൽനിന്ന് നിക്ഷേപമുള്ളതെന്നും പറയുന്നു. ഇന്ത്യയിലെ ബ്രാഞ്ചുകളിൽനിന്ന് സ്വിസ് ബാങ്കിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ 5.8 ശതമാനം കുറവാണ് 2019 ൽ രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിൽനിന്ന് സ്വിസ് ബാങ്കിൽ നിക്ഷേപിച്ചതിൻെറ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.
ബ്രിട്ടന് പിന്നാലെ അമേരിക്കക്കാണ് രണ്ടാം സ്ഥാനം. 11 ശതമാനമാണ് അമേരിക്കയുടെ നിക്ഷേപം. വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്ക്കോങ് എന്നിവയാണ് ആദ്യ അഞ്ചിൽ. ആദ്യ അഞ്ചു രാജ്യങ്ങളുടെയും നിക്ഷേപം മാത്രം ആകെ നിക്ഷേപത്തിൻെറ 50 ശതമാനം വരും. ആദ്യ പത്തിൽ നിക്ഷേപത്തിൻെറ മൂന്നിൽ രണ്ടു ശതമാനവും. ആദ്യ 30 രാജ്യങ്ങളാണ് നിക്ഷേപത്തിൻെറ 90 ശതമാനവും. ജർമനി, ലക്സംബർഗ്, ബഹാമാസ്, സിങ്കപ്പൂർ, കേമാൻ ദ്വീപ് എന്നിവയാണ് ആദ്യ പത്തുരാജ്യങ്ങൾ.
സ്വിസ് ബാങ്കിൻെറ നിക്ഷേപവും അവയുടെ സ്വകാര്യതയും ചർച്ചയാകുേമ്പാഴാണ് ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ നിക്ഷേപത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. 1996 മുതൽ 2007 വരെ ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. 2008 ൽ 55ാം സ്ഥാനത്തായി. പിന്നീട് ഓരോ വർഷവും നിക്ഷേപരുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.