Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightനീരവ് മോദിയെ...

നീരവ് മോദിയെ തിരിച്ചെത്തിക്കാൻ തിരക്കിട്ട ശ്രമം

text_fields
bookmark_border
niravmodi-india news
cancel

ന്യൂഡൽഹി: ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട രത്നവ്യാപാരി നീരവ് മോദിയെ തിരിച്ചെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ തിരക്കിട്ട ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അധികൃതരുമായി യോഗം ചേർന്നിരുന്നു. നീരവിെൻറ പാസ്പോർട്ട് റദ്ദാക്കിയിട്ടും എങ്ങനെയാണ് അയാൾ ലോകം ചുറ്റുന്നതെന്ന കാര്യം ഇതിൽ ചർച്ചയായി.

പല രാജ്യങ്ങളും പാസ്പോർട്ട് റദ്ദാക്കൽ പരിഗണിക്കാത്ത അവസ്ഥയുണ്ട്. എന്നാൽ, ഇൻറർപോളിെൻറ ‘റെഡ് കോർണർ നോട്ടീസ്’ ഉണ്ടെങ്കിൽ പ്രതി പിടിയിലാകും. ഇൗ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതിനിടെ, നീരവ് മോദി വിഷയത്തിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ചൊവ്വാഴ്ച പ്രത്യേക യോഗം വിളിച്ചു. നീരവ് മോദി ഇപ്പോൾ ഉണ്ടെന്ന് കരുതുന്ന യു.കെ, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളോട് വിഷയം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. നീരവിെൻറ താമസസ്ഥലം എവിടെയെന്ന് കണ്ടെത്താൻ സഹായിക്കണമെന്നാണ് അഭ്യർഥിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

നീരവ് എവിടെയാണ് തങ്ങുന്നതെന്ന കാര്യം വ്യക്തമായാൽ അയാളെ തിരികെ അയക്കണമെന്ന് ഇന്ത്യ അഭ്യർഥിക്കും. പക്ഷേ, ഇതിനുള്ള ഉഭയകക്ഷി കരാർ നിലവിലുണ്ടെങ്കിൽ മാത്രമേ തിരികെയെത്തിക്കൽ യാഥാർഥ്യമാകൂ. അന്വേഷണ ഏജൻസികളുടെ അഭ്യർഥനയുണ്ടായാൽ മാത്രമേ മന്ത്രാലയം ഇൗ നിലക്ക് നീങ്ങാനിടയുള്ളൂ.അതിനിടെ, നീരവ് മോദി പഞ്ചാബ് നാഷനൽ ബാങ്കിെൻറ (പി.എൻ.ബി) ഹോേങ്കാങ്, ദുബൈ ബ്രാഞ്ചുകളിൽനിന്നും വായ്പയെടുത്തതായി റിപ്പോർട്ട്. അന്വേഷണ ഏജൻസികൾക്ക് ബാങ്ക് നൽകിയ റിപ്പോർട്ടിലാണ് ഇൗ വിവരം.

നീരവിെൻറ ‘ഫയർസ്റ്റാർ ഡയമണ്ട് ലിമിറ്റഡ്’ ആണ് രണ്ടു സ്ഥലങ്ങളിലുമുള്ള പി.എൻ.ബിയിൽനിന്ന് വായ്പയെടുത്തത്. എന്നാൽ, 14,000 കോടിയുടെ വായ്പ തട്ടിപ്പ് പുറത്തായതോടെ ഇൗ രണ്ടു ബ്രാഞ്ചുകളും അനുവദിച്ച വായ്പ സൗകര്യം റദ്ദാക്കി. ഇൗ രണ്ടു അക്കൗണ്ടുകളിൽ തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMEANirav Modi
News Summary - MEA writes to European countries to trace Nirav Modi
Next Story