Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightകേരള ബാങ്ക്...

കേരള ബാങ്ക് യാഥാർഥ്യമായി

text_fields
bookmark_border
Kerala-bank-20-7-19.jpg
cancel

തിരുവനന്തപുരം: ജില്ല സഹകരണ ബാങ്കുകളുടെ ലയനത്തിന് കോടതി അനുമതി നല്‍കിയതോടെ തട സ്സങ്ങളെല്ലാം നീങ്ങി കേരള ബാങ്ക് യാഥാർഥ്യത്തിലേക്ക്. 13 ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാ ന സഹകരണ ബാങ്കുമായി ലയിപ്പിച്ചുള്ള സർക്കാർ ഉത്തരവ് വെള്ളിയാഴ്ച രാത്രിയോടെ പുറത്തിറങ്ങി. ലയനം ഉത്തരവായതോടെ ജില്ല ബാങ്കുകളുടെ അഡ്മിനിസ്ട്രേറ്റിവ് ഭരണം അവസാനിച്ചു. പകരം ഇടക്കാല ഭരണസമിതി അധികാരമേറ്റു. സഹകരണ സെക്രട്ടറി മിനി ആൻറണി അധ്യക്ഷതയായ ഇടക്കാല ഭരണസമിതിയിൽ ധന-റിസോഴ്സ് സെക്രട്ടറി സഞ്ജീവ് കൗശിക്, കേരള സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ റാണി ജോർജ് എന്നിവരാണ് അംഗങ്ങള്‍. ഒരു വർഷമാണ് ഇടക്കാല ഭരണസമിതിയുടെ കാലാവധി.

കോടതി ഉത്തരവ് ലയന നടപടി പൂര്‍ത്തീകരിക്കുന്നതിനുള്ള അനുമതിയാണെന്നും മലപ്പുറം ജില്ല സഹകരണ ബാങ്കും കേരള ബാങ്കിെൻറ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടക്കാല ഭരണസമിതി അടിയന്തരമായി യോഗം ചേര്‍ന്ന് സംസ്ഥാന-ജില്ല സഹകരണ ബാങ്കുകളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുവിധ കോട്ടവും തട്ടാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ നടത്തി ഉത്തരവിറക്കും. നിലവില്‍ സംസ്ഥാന-ജില്ല സഹകരണ ബാങ്കുകളുടെ സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്.

2020 ജനുവരി ഒന്നുമുതല്‍ ഇത് പൂര്‍ണമായും നടപ്പില്‍ വരുത്തും. കേരള ബാങ്കിന് പുതിയ ലോഗോ, കളര്‍ സ്കീം എന്നിവ റിസര്‍വ് ബാങ്കിെൻറ അനുമതിക്ക് വിധേയമായി പുറത്തിറക്കും. ബാങ്ക് യാഥാർഥ്യമായ സാഹചര്യത്തിൽ ഡിസംബര്‍ ആറിന് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ 21 കേസുകളാണ് നിലവിലുണ്ടായിരുന്നതെന്നും എല്ലാ കേസുകളും ഒന്നായി പരിഗണിച്ച കേസുകളെല്ലാം തീർപ്പാക്കുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala bankBanking news
News Summary - kerala bank became real
Next Story