യു.പി.ഐ എം.ഡി.ആറിന് 18 ശതമാനം ജി.എസ്.ടിയും
text_fields2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ പേയ്‌മെന്‍റുകളുടെ മർച്ചന്‍റ് ഡിസ്‌കൗണ്ട് റേറ്റ് ചാർജുകൾക്ക് വ്യാപാരികൾ 18% ജി.എസ്.ടി നൽകേണ്ടിവരും. എന്നാൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ കഴിയുമെന്നതിനാൽ വ്യാപാരികളുടെ മൊത്തത്തിലുള്ള നികുതി ഭാരം കുറയ്ക്കും.
ഒക്ടോബർ 15 മുതൽ വ്യാപാരികൾക്കുള്ള 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് പരമാവധി 300 രൂപ പരിധിയിൽ 0.4% എന്ന നിരക്കിലാണ് എം.ഡി.ആർ ബാധകമാകുക. റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ മേഖലകളിൽ 2,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് എം.ഡി.ആർ നിരക്കായിരിക്കും.
2,000 രൂപയിൽ താഴെയുള്ള ഇടപാടുകളെയും ചെറുകിട കച്ചവടക്കാരെയും ഈ ജി.എസ്.ടി ബാധ്യതയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 2,000 രൂപക്ക് മുകളിലുള്ള പേഴ്സൺ ടു മെർച്ചന്‍റ് യു.പി.ഐ ഇടപാടുകളുടെ പങ്ക് 2023 സാമ്പത്തിക വർഷത്തിലെ 15.1%ൽ നിന്ന് 2027 ജൂൺ പാദത്തിൽ 20.1%മായി ഉയർന്നു.
ജി.എസ്.ടിയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റും
ജി.എസ്.ടി ബാധകമാകുന്നത് പ്രധാന ഇടപാട് തുകയ്ക്കല്ല, മറിച്ച് 0.4% വരുന്ന എം.ഡി.ആർ സേവന നിരക്കിന്മേൽ മാത്രമാണ്. ജിഎസ്.ടി രജിസ്ട്രേഷനും ഔട്ട്പുട്ട് നികുതി ബാധ്യതയുമുള്ള വ്യാപാരികൾക്ക് എം.ഡി.ആറിൻമേൽ അടയ്ക്കുന്ന 18% ജിഎസ്.ടി തുക ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി തിരിച്ചെടുക്കാം.
ജി.എസ്.ടി ഇളവുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രം നൽകുന്ന വ്യാപാരികൾക്ക് ഐ.ടി.സി ലഭിക്കില്ല. അവർ ഈ നികുതി ഭാരം സ്വന്തമായി വഹിക്കേണ്ടിവരും. ബാങ്കുകൾ നൽകുന്ന ജി.എസ്.ടി ഇൻവോയ്സ് അല്ലെങ്കിൽ ഇടപാട് സ്റ്റേറ്റ്മെന്‍റ് ഉപയോഗിച്ച് ഐ.ടി.സി ക്ലെയിം ചെയ്യാം.
പുതിയ മാറ്റത്തിലൂടെ പ്രതിവർഷം 3,500 മുതൽ 4,000 കോടി രൂപ വരെ ജി.എസ്.ടി വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. മാസം 6 ലക്ഷം കോടി രൂപയുടെ ഇടപാടുകളിൽ മൊത്തം ജിഎസ്ടി 432 കോടി രൂപ (പ്രതിവർഷം 5,184 കോടി രൂപ) വരാമെങ്കിലും, അർഹരായ വ്യാപാരികൾ ഐടിസി ക്ലെയിം ചെയ്യുന്നതോടെ സർക്കാരിന്റെ അറ്റ (Net) വരുമാനം കുറവായിരിക്കുമെന്നും ചിലർ നിരീക്ഷിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

