തൃശുർ ജില്ലയിൽ വള്ളിവട്ടമെന്ന ഗ്രാമമുണ്ട്. മഞ്ഞളിെൻറ സ്വന്തം ഗ്രാമം. അവിടെ തൊടിയിലും പറമ്പിലുമൊക്കെ മഞ്ഞൾ നടാൻ ആഹ്വാനം ചെയ്ത് മഞ്ഞൾ നട്ട് മതിവരാെത ഒരാൾ. അമരിപ്പാടം സ്വദേശി സലിം കാട്ടകത്ത്. തികഞ്ഞ ജൈവ കർഷകൻ. നാലര ഏക്കറിൽ മഞ്ഞൾ നട്ട് ജനുവരിയിലെ വിളവെടുപ്പിന് തയ്യാറെടുക്കുകയാണ് സലിം.നാടൻ മഞ്ഞൾ വിത്തിെൻറ അപൂർവ ശേഖരത്തിെൻറ ഉടമയാണ് ഇദ്ദേഹം. തനിക്കുണ്ടായ അസുഖത്തിെൻറ ചികിത്സക്കുള്ള ഒൗഷധമെന്ന നിലയിലായിരുന്നു മഞ്ഞളിനോട് താൽപര്യം തോന്നിത്തുടങ്ങുന്നത്. അത് ഫലിച്ചപ്പോൾ മഞ്ഞളിലെ കുർകുമിെൻറ രോഗപ്രതിരോധശേഷി ആളുകളിലേക്ക് എത്തിക്കണമെൃന്ന ലക്ഷ്യം മനസ്സിൽ വരികയായിരുന്നു. തുടർന്ന് വ്യാപകമായി മഞ്ഞൾ കൃഷി ചെയ്തുതുടങ്ങി. കൃഷിയിടത്തിെൻറ നല്ലൊരു ശതമാനം മഞ്ഞൾകൃഷി മാത്രമാക്കി. പുതിയ ഇനങ്ങളെ ഉപയോഗിക്കാതെ നാടൻ മഞ്ഞൾ ഇനങ്ങൾ മാത്രം ഉപയോഗിക്കുകയും ജൈവ രീതി അവലംബിക്കുകയും ചെയ്തു.
വിളവിറക്കാം
മെയ് മാസത്തിലെ പുതുമഴയിലാണ് മഞ്ഞളിന് നിലമൊരുക്കുന്നത്.ജനുവരിയിൽ മഞ്ഞൾ വിളവെടുക്കാം. മെയിൽ പുതുമഴ കിട്ടിക്കഴിഞ്ഞാൽ നിലത്ത് എട്ടിഞ്ച് അകലത്തിൽ ചെറിയ കുഴികൾ എടുക്കുക. അതിൽ ഉണക്ക ചാണപ്പൊടി ഇടുക. തുടർന്ന് വിത്തുവെക്കുക.ശേഷം പൊടി മണ്ണ് ഇടുക. ജൂൺ മാസം പിറക്കുേമ്പാൾ കള പറിച്ചുകളഞ്ഞ് വളമിടുക. പിന്നീട് മണ്ണിടുക. ഇടക്കിടെ കള നീക്കാൻ ശ്രദ്ധിക്കണം. ജൈവവളവും അത്യുത്തമം. നന എന്നത് ഇൗ കൃഷിയിൽ ഇല്ല എന്നതാണ് പ്രത്യേകത. പ്രകൃതിയാൽ കിട്ടുന്ന മഴതന്നെ മതിയാകും.
മഞ്ഞൾ വിത്തും കൃഷിയും
വിളവെടുത്ത ശേഷം ഫലപുഷ്ടിയുള്ളവ വിത്തിനായി നീക്കിവെക്കും. കഴിഞ്ഞ വർഷം വിളവെടുത്ത മഞ്ഞൾ ഉണക്കി പൊടിച്ചപ്പോൾ ആയിരം കിലോ ജൈവ മഞ്ഞൾപ്പൊടി ലഭിച്ചിരുന്നു. കിലാക്ക് 400 രൂപക്കാണ് അത് വിറ്റത്. ആവിയിൽ പുഴുങ്ങിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനേക്കാൾ ഗുണമേന്മയുള്ളത് വെയിലത്ത് ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളിനാണെന്ന് സലിം അഭിപ്രായപ്പെടുന്നു.
മഞ്ഞൾപ്പൊടിക്ക് ആവശ്യക്കാരെറെയാണ്.മഞ്ഞൾകൃഷി സലിമിന് ബിസിനസല്ല. അതിനാൽ രണ്ട് കിലോയിൽ കൂടുതൽ ഒരു വ്യക്തിക്ക് കൊടുക്കാറില്ല. വിദേശത്ത് നിന്നുള്ളവർ ചോദിച്ചാൽ കൂടിയാൽ അഞ്ച് കിലോ. കൂടുതൽ ആൾക്കാരിലേക്ക് മഞ്ഞളിെൻറ ഗുണമെത്തിക്കുക എന്നത് മാത്രമാണ് തെൻറ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. അതിനാൽ സ്വാശ്രയ സംഘങ്ങളും കുടുംബശ്രീകളും വഴി മഞ്ഞൾ കൃഷി വ്യാപകമാക്കാനുള്ള ഉപദേശവും ക്ലാസുകളും സലിം എടുത്തുവരുന്നു. നടൻ ശ്രീനിവാസൻ, സലിം കുമാർ, അനൂപ്ചന്ദ്രൻ തുടങ്ങിയവർ സലിമിെൻറ മഞ്ഞൾ തോട്ടം കാണാനെത്തിയിരുന്നു. ഇവർക്ക് മഞ്ഞൾകൃഷിയിറക്കാനുള്ള നിർദേശങ്ങളും ഇദ്ദേഹം നൽകിവരുന്നു.

ജൈവ കർഷകൻ
മണ്ണിരക്കേമ്പാസ്റ്റ് ചെയ്തുകൊണ്ടായിരുന്നു കാർഷിക രംഗത്തേക്കുള്ള പ്രവേശം.പ്രതിവർഷം 30 ടണ്ണോളം കേമ്പാസ്റ്റ് ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. പിന്നീടാണ് ജൈവകൃഷിയിലേക്ക് കടന്നത്.15 വർഷമായി ജൈവകൃഷിയുടെ പ്രചാരകനാണ് ഇദ്ദേഹം. റമ്പുട്ടാൻ, മാേങ്കാസ്റ്റിൻ, ഡുകോൻ, റെഡ് കസ്റ്റാർഡ് ആപ്പ്ൾ, ആത്തച്ചക്ക, സീതപ്പഴം, വെൽവറ്റ് ആപ്പിൾ, റോളിനിയ, മുതിരപ്പേര, മിറക്ക്ൾ ഫ്രൂട്ട്, ചാമ്പ, മധുര ലൂബിക്ക, മിൽക്ക് ഫ്രൂട്ട്, കരാേമ്പാള, തായ് മാമ്പഴം, മധുര അമ്പഴങ്ങ, ഒാടപ്പഴം, അഞ്ചു തരം പ്ലാവുകൾ, ആകാശ വെള്ളരി, പീനട്ട് ബട്ടർ, അവക്കാഡോ, മധുര പുളി , ലെമൺ വൈൻ, വെള്ള ഇരിമ്പൻ പുളി, മെഹ്കോഡ ദേവ, ഇന്തോനേഷ്യയിൽ നിന്നുള്ള കെപ്പൽ പഴം തുടങ്ങി ഒേട്ടറെ അപൂർവ ഇനങ്ങൾ ഉൾപ്പെടുന്ന പഴ-സസ്യജാലങ്ങളുടെ സംരക്ഷകനാണ് ഇദ്ദേഹം. മകൻ അൻസാർ കാട്ടകത്ത് െഎ.ടി മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കിലും കൃഷിയിൽ പിതാവിനെ സഹായിക്കുന്നുണ്ട്.ഭാര്യ: ഷെരീഫ.
മൊബൈൽ: 9447320780