മിനക്കെട്ടാൽ മുറ്റത്തും പൊന്നുവിളയും
text_fieldsനട്ടു നനയ്ക്കാൻ മനസുണ്ടെങ്കിൽ മുറ്റത്തും പറമ്പിലും നൂറുമേനി വിളയുമെന്ന് സെബാസ്റ്റ്യൻ പറയും. കോടഞ്ചേരി പഞ്ചായത്തിലെ നിരന്നപാറ പുത്തന്‍പുരയില്‍ സെബാസ്റ്റ്യെൻറ മുറ്റത്ത് കാബേജും കോളിഫ്ലവറും തഴച്ചുവളരുന്നു ണ്ട്. ഒക്ടോബര്‍-നവംബര്‍ മാസമാകുമ്പോഴേക്കും ഗുണമേന്മയുള്ള വിത്തുകൾ സംഘടിപ്പിച്ച് ചകിരിച്ചോറും ചാണകപ്പെ ാടിയും കലര്‍ത്തി ഡിസ്പോസിബിള്‍ കടലാസ് കപ്പുകളില്‍ പാകിമുളപ്പിച്ച് ഗ്രോബാഗില്‍ നട്ടാണ് കൃഷി.
ഉണങ്ങ ിയ കരിയിലകൾ പൊടിച്ചത്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി, മേൽമണ്ണ് എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് ഗ്രോബാഗിൽ മുക്കാൽഭാഗം ഭാഗം നിറച്ച് അതിൽ ജൈവ കുമിൾനാശിനി ആയ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഓരോ ഗ്രോബാഗും കുതിർത്തുവെച്ച് അതിലാണ് തൈകൾ പറിച്ചുനടുന്നത്. വേറിട്ട പാവല്‍കൃഷിപരമ്പരാഗതമായി സൂക്ഷിച്ചുവെച്ച പാവല്‍വിത്തുകൾ ഒരുദിവസം വെള്ളത്തിൽ കുതിര്‍ത്ത് കടലാസ് കപ്പുകളിൽ വളമിശ്രിതം നിറച്ച് രണ്ടെണ്ണം നടുന്നു. അതില്‍കരുത്തുള്ളതു മാത്രം പിന്നീട് ഉപയോഗിക്കും. നാലില പ്രായമാകുമ്പോള്‍ തടത്തിലേക്ക് പറിച്ചുനടും.
സ്വന്തം ജൈവവളക്കൂട്ട്
പ്ലാസ്റ്റിക് ബാരലിൽ ഒരുകിലോ ശുദ്ധമായ വേപ്പിന്‍ പിണ്ണാക്ക്, ഒരു കിലോ കടലപ്പിണ്ണാക്ക്, ഒരു ലിറ്റർ തൈര്, ഒരുകിലോ പച്ചച്ചാണകം എന്നിവ നന്നായി ഇളക്കി അതിലേക്ക് 10 ലിറ്റർ വെള്ളമൊഴിച്ച് ഘടികാരദിശയിലും തിരിച്ചും ഇളക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ പുളിച്ച ഈ മിശ്രിതം മൂന്നിരട്ടിയായി നേര്‍പ്പിച്ച് പച്ചക്കറിയുടെ തടത്തിൽ കുറേശ്ശെ ഒഴിച്ചുകൊടുക്കും.
കൂടാതെ മത്തി ശർക്കര മിശ്രിതവും തളിക്കും. ഇതിന് ഒരു കിലോ പച്ചമത്തി നന്നായി അരിഞ്ഞ് ഒരുകിലോ പൊടിച്ച ശര്‍ക്കരയും ചേര്‍ത്ത് വായുകടക്കാത്തവിധം പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ചുവെക്കും. രണ്ടാഴ്ചക്കുശേഷം രണ്ട് മില്ലിയെടുത്ത് ഒരു ലിറ്റർ വെള്ളത്തില്‍ നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കൽ തളിക്കും. കീട നിയന്ത്രണംകീടങ്ങളെ തുരത്താൻ മഞ്ഞക്കെണി ഉപയോഗിക്കുന്നു. കായ്തുരപ്പനെതിരെ ഗോമൂത്രം കാന്താരി മിശ്രിതവും ചെറുതായി പുകയിടലും പ്രയോഗിക്കും.
ഷബീർ അഹമ്മദ് കെ.എ
(കൃഷി ഓഫിസർ, കൃഷി ഭവൻ, കോടഞ്ചേരി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.