Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 10:30 PM GMT Updated On
date_range 17 Oct 2018 10:31 PM GMTമണ്ണിനോട് പൊരുതി വയോധികെൻറ കൃഷിജീവിതം
text_fieldsbookmark_border
വെളുത്ത മീശ നീട്ടിപ്പിരിച്ച് മുണ്ട് മടക്കിക്കുത്തി വീട്ടുപറമ്പിലാണ് എപ്പോഴും 71കാരനായ കൊടുങ്ങല്ലൂർ മതിലകം ഒാണച്ചമ്മാവിലെ കാട്ടുപറമ്പിൽ ഹൈേദ്രാസ്. എപ്പോൾ കണ്ടാലും പണിയോടുപണി. ആവേശത്തിൽ 18കാരെൻറ ചുറുചുറുക്ക്. എന്തിനാണ് ഇൗ പ്രായത്തിൽ ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് ചോദിച്ചാൽ ഉത്തരം- ‘‘സ്ഥലവും സമയവും പാഴാക്കരുത്’’.
ഹൈദ്രോസ് പറയുന്നപോലെ തെൻറ 1.60 ഏക്കർ വരുന്ന ഭൂമിയിൽ കൃഷിക്കുവേണ്ടി നീക്കിവെക്കാത്ത ഒരിഞ്ചു സ്ഥലമില്ല. പറമ്പിൽ മഞ്ഞൾ, കച്ചോലം, മുള്ളാത്ത, തീറ്റപ്പുല്ല്, ഇൗറ്റ, വിവിധ പച്ചക്കറികൾ എന്നിവ നിറഞ്ഞുനിൽപ്പാണ്. വലിയ കുളത്തിൽ നിറയെ മീനുകൾ, പുല്ല് തിന്ന് മേയുന്ന മാടുകൾ , തേക്ക് ഉൾപ്പെടെ വൻ മരങ്ങൾ എല്ലാം ഇവിടെ കാണാം.
രണ്ട് കൃഷികളിലാണ് ഇപ്പോൾ ഹൈദ്രോസിെൻറ കൂടുതൽ ശ്രദ്ധ. ഒന്ന് ഞവണിക്ക മറ്റൊന്ന് നായ്ക്കുരണ.
തീരമേഖലക്ക് അത്ര പരിചിതമല്ലാത്തവയാണ് ഇവ രണ്ടും. ധാരാളം പേർ ഇദ്ദേഹത്തിെൻറ ഞവണിക്ക കൃഷി കേട്ടറിഞ്ഞ് എത്തുന്നുണ്ട്. മതിലകം കരിമീൻ കർഷക ക്ലബ് കോഒാഡിനേറ്റർ വി.ജെ. ബെന്നി, ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ വി.എസ്. രവീന്ദ്രൻ, അനി റോയ്, ബിന്ദു സന്തോഷ്, സുനിൽ പി.മേേനാൻ എന്നിവരുടെ നേതൃത്വത്തിലെ സംഘം, അധ്യാപിക സൈനബയോടൊപ്പം എം.ഇ.എസ്. അസ്മാബി കോളജ് അക്വാകൾച്ചർ വിദ്യാർഥികൾ എന്നിവർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൃഷി പോഷണത്തിന് ബാങ്ക് ഒാഫ് ബറോഡ 10,000 രൂപയുടെ വായ്പയും നൽകിയിട്ടുണ്ട്.
കരനെൽ കൃഷിയെകുറിച്ച് കൃഷി വകുപ്പ് ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തെൻറ വീട്ടുപറമ്പിൽ കരനെൽകൃഷി വിളയിച്ചിട്ടുണ്ട് ഇദ്ദേഹം.
അതേമണ്ണിൽ പിന്നീട് കൊള്ളികൃഷിയിറക്കി. തേക്കിെൻറ തൊലിയിൽ നിന്ന് വളർത്തിയെടുത്തതാണ് പറമ്പിലെ തേക്ക് മരങ്ങളെന്ന് ഹൈേദ്രാസ് അവകാശപ്പെടുന്നു. പക്ഷേ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടുപോയെന്ന് ചിരിയോടെ ഹൈദ്രോസ് പറയുന്നു.
വലിയതോതിൽ കൃഷിയൊന്നുമില്ലെങ്കിലും ഹൈദ്രോസ് മുഴുവൻ സമയ കർഷകനാണ്. വിപണനം ലക്ഷ്യവുമല്ല. പുലർന്നാൽ പണിയായുധങ്ങളുമായി പറമ്പിലേക്ക്.
കുഞ്ഞുപ്രായത്തിലേ തുടങ്ങിയതാണ് മണ്ണിനോടുള്ള പ്രണയം. പ്രായം കൈവിട്ട് തുടങ്ങിയെങ്കിലും മണ്ണിൽ വിയർപ്പൊഴുക്കി ജീവിക്കുന്നതിെൻറ സുഖമൊന്ന് വേറെയെന്നാണ് ഇൗ കർഷകെൻറ പക്ഷം.
ഹൈദ്രോസ് പറയുന്നപോലെ തെൻറ 1.60 ഏക്കർ വരുന്ന ഭൂമിയിൽ കൃഷിക്കുവേണ്ടി നീക്കിവെക്കാത്ത ഒരിഞ്ചു സ്ഥലമില്ല. പറമ്പിൽ മഞ്ഞൾ, കച്ചോലം, മുള്ളാത്ത, തീറ്റപ്പുല്ല്, ഇൗറ്റ, വിവിധ പച്ചക്കറികൾ എന്നിവ നിറഞ്ഞുനിൽപ്പാണ്. വലിയ കുളത്തിൽ നിറയെ മീനുകൾ, പുല്ല് തിന്ന് മേയുന്ന മാടുകൾ , തേക്ക് ഉൾപ്പെടെ വൻ മരങ്ങൾ എല്ലാം ഇവിടെ കാണാം.
രണ്ട് കൃഷികളിലാണ് ഇപ്പോൾ ഹൈദ്രോസിെൻറ കൂടുതൽ ശ്രദ്ധ. ഒന്ന് ഞവണിക്ക മറ്റൊന്ന് നായ്ക്കുരണ.
തീരമേഖലക്ക് അത്ര പരിചിതമല്ലാത്തവയാണ് ഇവ രണ്ടും. ധാരാളം പേർ ഇദ്ദേഹത്തിെൻറ ഞവണിക്ക കൃഷി കേട്ടറിഞ്ഞ് എത്തുന്നുണ്ട്. മതിലകം കരിമീൻ കർഷക ക്ലബ് കോഒാഡിനേറ്റർ വി.ജെ. ബെന്നി, ഗ്രാമപഞ്ചായത്ത് ഭാരവാഹികളായ വി.എസ്. രവീന്ദ്രൻ, അനി റോയ്, ബിന്ദു സന്തോഷ്, സുനിൽ പി.മേേനാൻ എന്നിവരുടെ നേതൃത്വത്തിലെ സംഘം, അധ്യാപിക സൈനബയോടൊപ്പം എം.ഇ.എസ്. അസ്മാബി കോളജ് അക്വാകൾച്ചർ വിദ്യാർഥികൾ എന്നിവർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൃഷി പോഷണത്തിന് ബാങ്ക് ഒാഫ് ബറോഡ 10,000 രൂപയുടെ വായ്പയും നൽകിയിട്ടുണ്ട്.
കരനെൽ കൃഷിയെകുറിച്ച് കൃഷി വകുപ്പ് ചിന്തിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തെൻറ വീട്ടുപറമ്പിൽ കരനെൽകൃഷി വിളയിച്ചിട്ടുണ്ട് ഇദ്ദേഹം.
അതേമണ്ണിൽ പിന്നീട് കൊള്ളികൃഷിയിറക്കി. തേക്കിെൻറ തൊലിയിൽ നിന്ന് വളർത്തിയെടുത്തതാണ് പറമ്പിലെ തേക്ക് മരങ്ങളെന്ന് ഹൈേദ്രാസ് അവകാശപ്പെടുന്നു. പക്ഷേ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അത്ഭുതപ്പെട്ടുപോയെന്ന് ചിരിയോടെ ഹൈദ്രോസ് പറയുന്നു.
വലിയതോതിൽ കൃഷിയൊന്നുമില്ലെങ്കിലും ഹൈദ്രോസ് മുഴുവൻ സമയ കർഷകനാണ്. വിപണനം ലക്ഷ്യവുമല്ല. പുലർന്നാൽ പണിയായുധങ്ങളുമായി പറമ്പിലേക്ക്.
കുഞ്ഞുപ്രായത്തിലേ തുടങ്ങിയതാണ് മണ്ണിനോടുള്ള പ്രണയം. പ്രായം കൈവിട്ട് തുടങ്ങിയെങ്കിലും മണ്ണിൽ വിയർപ്പൊഴുക്കി ജീവിക്കുന്നതിെൻറ സുഖമൊന്ന് വേറെയെന്നാണ് ഇൗ കർഷകെൻറ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story